മുല്ലപ്പെരിയാർ: ജലനിരപ്പ് 134 അടി പിന്നിട്ടു
മുല്ലപ്പെരിയാർ: ജലനിരപ്പ് 134 അടി  പിന്നിട്ടു
Friday, August 10, 2018 1:14 AM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകുന്നേരം 134 അടി പിന്നിട്ടു. ഇന്നലെ രാവിലെ ജലനിരപ്പ് 133.6 അടിയായിരുന്നു. ശക്തമായ മഴ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുള്ളതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. സെക്കൻഡിൽ 4078.23 ഘനയടി വെള്ളം അണക്കെട്ടിലേക്കൊഴുകിയെത്തുന്നുണ്ട്. സെക്കൻഡിൽ 2000 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ട് പ്രദേശത്ത് 115.2 മില്ലിമീറ്ററും തേക്കടിയിൽ 56.4 മില്ലിമീറ്ററും മഴ ലഭിച്ചു. നീരൊഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് വീണ്ടും ഉയരും.

വണ്ടിപ്പെരിയാറിൽ ദേശീയ പാതയിൽ വെള്ളംകയറി ഗതാഗതം പൂർണമായും തടസപ്പെട്ടു. ഏതാനും ദിവസംമുൻപ് തുടർച്ചയായി ഒൻപതു ദിവസം ഗതാഗതം തടസപ്പെട്ടിരുന്നു.


റോഡിനു സമാന്തരമായി ഒഴുകുന്ന തോട്ടിൽനിന്നാണ് വെള്ളം റോഡിലെത്തുന്നത്. തോടിന്‍റെ ആഴക്കുറവും കൈയേറ്റവുമാണു വെള്ളപ്പൊക്കത്തിനു കാരണം. റോഡിന്‍റെ വശങ്ങളിൽ താമസിക്കുന്നവർ തോട്ടിൽ തൂണുകൾ നാട്ടി കുടിലുകൾ കെട്ടിയതും നീരൊഴുക്ക് തടസപ്പെടാൻ കാരണമാണ്.

തോട് കൈയേറ്റം സംബന്ധിച്ച് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ഏതാനും വർഷംമുൻപ് സർവേ നടപടി പൂർത്തിയാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല. വെള്ളംകയറുന്ന ഭാഗം റോഡ് നാലടി ഉയർത്താൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ റോഡ് ഏതാനും അടി ഉയർത്തിയാലും പ്രശ്നപരിഹാരമുണ്ടാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.