ഒരു വർഷത്തേക്കു മേളകൾ ഒഴിവാക്കി ഉത്തരവ് മന്ത്രിമാർ അറിഞ്ഞില്ല
ഒരു വർഷത്തേക്കു മേളകൾ ഒഴിവാക്കി ഉത്തരവ്   മന്ത്രിമാർ അറിഞ്ഞില്ല
Wednesday, September 5, 2018 1:09 AM IST
തിരുവനന്തപുരം: പ്രളയദുരന്തത്തത്തുടർന്നു സ്കൂൾ കലോ ത്സവവും സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ മേളകളും ഉത്സവങ്ങളും ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കിയുള്ള പൊതുഭരണവകുപ്പ് ഉത്തരവ് വിവാദത്തിൽ.

വകുപ്പുകൾക്കു കീഴിലുള്ള ഒരു വർഷത്തെ പരിപാടികൾ ഒഴിവാക്കണമെന്നു തങ്ങളറിയാതെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതിരേ ഒരു വിഭാഗം മന്ത്രിമാർ പരസ്യമായി രംഗത്തെത്തി. അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നതിനു മുമ്പു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നു പൊതുഭരണ വകുപ്പ് അധികൃതർ അറിയിച്ചു.

നെഹ്‌റു ട്രോഫി, സ്കൂൾ കലോത്സവങ്ങൾ, രാജ്യാന്തര ചലച്ചിത്രോത്സവം ഉൾപ്പെടെ വിവിധ വകുപ്പുകളുടെ കീഴിലുള്ള മേളകൾ, ടൂറിസം വകുപ്പിന്‍റേത് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങൾ എന്നിവ ഒരു വർഷത്തേക്ക് ഒഴിവാക്കിയാണു പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവു പുറത്തിറങ്ങിയ ശേഷം മാത്രമാണു വകുപ്പു മന്ത്രിമാർ ഇക്കാര്യം അറിഞ്ഞത്. മന്ത്രിസഭയിൽ ചർച്ച ചെയ്യുകയോ മന്ത്രിമാരെ അറിയിക്കുകയോ ചെയ്യാതെയാണു തീരുമാനം.
ആഘോഷങ്ങളും പരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കുന്ന പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലൻ ചീഫ് സെക്രട്ടറിക്കു കത്തു നൽകി. ആർഭാടങ്ങൾ ഒഴിവാക്കി രാജ്യാന്തര ചലച്ചിത്രോത്സവ നടത്തിപ്പിന് അനുമതി നൽകണം. ആർഭാടം ഒഴിവാക്കി നടത്താമെന്നാണു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പെട്ടെന്ന് ഉത്തരവ് ഇറക്കിയതിൽ വ്യക്തത വേണമെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു.

രാജ്യാന്തര ചലച്ചിത്രോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ടു മന്ത്രി എ.കെ.ബാലൻ ഇന്നലെ ചലച്ചിത്ര അക്കാഡമി അധികൃതരുമായി യോഗം ചേരാനിരിക്കെയാണ് ഉത്തരവിറങ്ങിയത്. നെഹ്റു ട്രോഫി ജലോത്സവം നടത്താൻ ടൂറിസം വകുപ്പു തയാറെടുക്കുന്നതിനിടയിൽ ഉത്തരവിറങ്ങിയതു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രതിരോധത്തിലാക്കി. നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നു മറ്റു ചില മന്ത്രിമാരും അഭിപ്രായപ്പെട്ടിരുന്നു. കേരള ട്രാവൽ മാർട്ട് നടത്തിപ്പിന്‍റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ നീക്കിവച്ചിരുന്നു. ടൂറിസം വകുപ്പിനു കീഴിലുള്ള സമാനമായ എല്ലാ ആഘോഷപരിപാടികൾക്കും ഒരു വർഷത്തെ വിലക്കുണ്ട്.


സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ സംസ്ഥാന സ്കൂൾ കലോത്സവം മാറ്റിവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിട്ടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ ഇന്നലെ രാവിലെ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെയാണു പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്.

വിവിധ മേളകൾക്കു വേണ്ടി നീക്കിവച്ച തുക വകുപ്പു മേധാവികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സർക്കാരിന്‍റെ നേതൃത്വത്തിൽ നടത്തുന്നതും സർക്കാരിന്‍റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്നതുമായ എല്ലാ മേളകൾക്കും വിലക്കു ബാധകമാണ്. സ്കൂൾ കലോത്സവം, സർവകലാശാലാ യുവജനോത്സവം, യുവജനക്ഷേമ വകുപ്പും മറ്റു വകുപ്പുകളും നടത്തുന്ന പരിപാടികൾ തുടങ്ങിയവയ്ക്കെല്ലാം വിലക്കു ബാധകമാണ്.

സംസ്ഥാനം പഴയ നിലയിലേക്കു മടങ്ങണമെങ്കിൽ ആഘോഷങ്ങൾ ഉൾപ്പെടെ തിരികെ എത്തണമെന്നു ഭരണനേതൃത്വത്തിലുള്ള ഒരുവിഭാഗം പറയുന്നു. ബിസിനസ് മെച്ചപ്പെടുന്നതിനും സംസ്ഥാനത്തിന്‍റെ വരുമാനം വർധിക്കുന്നതിനുമെല്ലാം ഇത് ആവശ്യമാണ്. കേരളം കെടുതിയിൽ നിന്നു മുക്തമായിട്ടില്ലെന്നും മോശപ്പെട്ട അവസ്ഥയിൽ തുടരുകയാണെന്നുമുള്ള തോന്നൽ പുറത്തേക്ക് പ്രചരിക്കുന്നതു സംസ്ഥാനത്തിനു ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.