പ്രളയ ദുരിതം: കേരളത്തിന് 51.18 കോടിയുടെ സഹായം ആന്ധ്ര കൈമാറി
Thursday, September 13, 2018 1:12 AM IST
തിരുവനന്തപുരം: പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് 51.18 കോടി രൂപയുടെ സഹായം ആന്ധ്രാ സർക്കാർ കൈമാറി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ചിന്നരാജപ്പ നേരിട്ടെത്തിയാണ് സഹായം വ്യവസായ മന്ത്രി ഇ.പി ജയരാജന് കൈമാറിത്. 35 കോടി രൂപ ധനസഹായത്തിന്‍റെ ചെക്കു കൈമാറിയ ആന്ധ്രാ സർക്കാർ ബാക്കിതുകയ്ക്കുള്ള അരിയും അവശ്യസാധനങ്ങളും മരുന്നുമാണ് കേരളത്തിന് നല്കിയത്.

2014 ടണ്‍ അരിയും അവശ്യസാധനങ്ങളടങ്ങിയ കിറ്റും കേരളത്തിന് നൽകിയതായി മന്ത്രി ചിന്നരാജപ്പ പത്രസമ്മേളനത്തിൽ പറഞ്ഞു. മികച്ച ദുരന്ത നിവാരണ സംവിധാനങ്ങൾ ആന്ധ്രാ പ്രദേശിനുണ്ട്.

കേരളത്തിലെ ഉദ്യോഗസ്ഥർക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ആവശ്യമായ പരിശീലനം നൽകാനും വളരെ പെട്ടെന്ന് വീട് നിർമിക്കാനാവുന്ന സാങ്കേതിക വിദ്യ കൈമാറാനും തയാറാണ്.

ഇതു സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്ത സാഹചര്യങ്ങളിൽ വിദേശത്തു നിന്നുൾപ്പെടെ സഹായം ലഭിക്കുന്നത് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോൾ നൽകിയ ധനസഹായത്തിലെ ഒരു വിഹിതം ശബരിമലയിലെ പുനർനിർമാണ പ്രവൃത്തികൾക്കായി വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ ലക്ഷക്കണക്കിനാളുകൾക്ക് ശബരിമലയുമായി അഭേദ്യ ബന്ധമുണ്ട്.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രയിൽ നിന്നുള്ള നിരവധി പേർ നേരിട്ട് സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. തോമസ്, എ. കെ. ശശീന്ദ്രൻ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ആന്ധ്രാപ്രദേശിന്‍റെ സഹായം ഏറ്റുവാങ്ങൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.