സ്വകാര്യദുഃഖത്തിന്‍റെ പേരിൽ കോണ്‍ഗ്രസിനെ തകർക്കാൻ ആഗ്രഹമില്ല: മുരളീധരൻ
സ്വകാര്യദുഃഖത്തിന്‍റെ പേരിൽ കോണ്‍ഗ്രസിനെ തകർക്കാൻ ആഗ്രഹമില്ല: മുരളീധരൻ
Monday, September 17, 2018 12:22 AM IST
തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ടു കെ. കരുണാകരന്‍റെ കുടുംബത്തിനുണ്ടായ സ്വകാര്യദുഃഖത്തിന്‍റെ പേരിൽ കോണ്‍ഗ്രസ് പാർട്ടിക്കു തകർച്ചയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നു കെ. മുരളീധരൻ എംഎൽഎ.

ലോക്സഭാ തെരഞ്ഞടുപ്പു മുന്നൊരുക്കത്തിലേക്കു പോകുന്ന ഘട്ടത്തിൽ ഇത്തരമൊരു ആരോപണം കൂടി നേരിടാനുള്ള ശക്തി പാർട്ടിക്കില്ലാത്ത സാഹചര്യത്തിലാണിതെന്ന് അദ്ദേഹം പറഞ്ഞു. ചാരക്കേസിൽ പിന്നിൽ നിന്നു കുത്തിയതിൽ പശ്ചാത്താപമുണ്ടെന്ന കെപിസിസി പ്രസിഡന്‍റ് എം.എം. ഹസന്‍റെ നേരത്തേയുള്ള പ്രതികണത്തേക്കുറിച്ചു ചോദിച്ചപ്പോൾ പശ്ചാത്തപിക്കുന്നതു പ്രായശ്ചിത്തമാണല്ലോ എന്നായിരുന്നു മുരളീധരന്‍റെ മറുപടി. പിന്നിൽ നിന്നു പലപ്പോഴും കുത്തലുണ്ടായിട്ടുണ്ട്. അതിലൊന്നും അത്ഭുതമില്ലെന്നും പാർട്ടിയിൽ അതൊക്കെ സ്ഥിരം സംഭവമല്ലേയെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.


ചാരക്കേസ് തൃശൂരിലെ കെ. കരുണാകരന്‍റെ പരാജയത്തിനു കാരണമായോ എന്ന ചോദ്യത്തിന്, യുഡിഎഫിലെ സംഘർഷങ്ങൾ തെരഞ്ഞെടുപ്പു തോൽവിക്കു കാരണമായെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഒരു ദിവസം മാത്രമാണു കരുണാകരൻ പ്രചാരണ പരിപാടിക്കായി പോയത്. അമിത ആത്മവിശ്വാസമായിരുന്നു പ്രധാന പരാജയ കാരണം. പിന്നീടു തിരുവനന്തപുരത്തു വൻ വിജയം നേടാനായെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.