സർക്കാർ ജീവനക്കാരെ ധനവകുപ്പ് രണ്ടു തട്ടിലാക്കി: ചെന്നിത്തല
സർക്കാർ ജീവനക്കാരെ ധനവകുപ്പ് രണ്ടു തട്ടിലാക്കി: ചെന്നിത്തല
Tuesday, September 18, 2018 12:04 AM IST
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തിന്‍റെ പുനർനിർമാണത്തിനായി സഹകരിക്കുന്ന സർക്കാർ ജീവനക്കാരെ ധനവകുപ്പ് രണ്ടുതട്ടിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയസമയത്തു കേരളത്തിൽ രൂപംകൊണ്ട ഐക്യം തകർക്കാനുള്ള ഗൂഢനീക്കമാണ് ശന്പളം പിടിച്ചുവാങ്ങൽ ഉത്തരവിലൂടെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ചുള്ള ധനവകുപ്പിന്‍റെ ഉത്തരവിനെ മറികടന്നുകൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുകയാണ്. ഇത് അസാധാരണ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. മന്ത്രിസഭ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ഉത്തരവു പുറത്തിറക്കിയതിന് മന്ത്രി തോമസ് ഐസക് തെറ്റുപറ്റിയെന്ന് സമ്മതിക്കണം. ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന വ്യവസ്ഥ മന്ത്രിസഭാ യോഗം ചേർന്ന് പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പത്തുമാസം കൊണ്ട് ശന്പളം നൽകാൻ കഴിയുന്നവർ സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർഥിച്ചത്. അതു മറികടന്നുകൊണ്ടാണു ധനവകുപ്പ് ഉത്തരവ്. ഇവിടെ ഇപ്പോൾ പിരിവ് മാത്രമാണു നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹാരിസണ്‍സ് കേസിൽ സർക്കാർ ചോദിച്ചുവാങ്ങിയ പരാജയമാണ് സുപ്രീംകോടതിയിൽ നിന്നുമുണ്ടായത്. പൊന്തൻപുഴ വനം കേസും പരാജയപ്പെട്ടു. ഈ സർക്കാർ വന്നശേഷം ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ നിരന്തരം പരാജയപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



ചാരക്കേസിൽ കോടതിവിധി അനുസരിച്ചു മുന്നോട്ടുപോകും

തിരുവനന്തപുരം: സുപ്രീകോടതി വിധിയനുസരിച്ചു ചാരക്കേസ് മുന്നാട്ടുപോകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി ഇതിൽ രാഷ്‌ട്രീയമില്ല. ജീവിച്ചിരുന്ന കരുണാകരനും മരിച്ച കരുണാകരനും കോണ്‍ഗ്രസിന്‍റെ ശക്തിതന്നെയായിരുന്നൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിന്‍റെ അറസ്റ്റിനേക്കുറിച്ച് അന്വേഷണോദ്യോഗസ്ഥനാണു തീരുമാനിക്കേണ്ടത്. പി.കെ. ശശി എംഎൽഎയുടെ കേസിലും തന്‍റെ നിലപാട് അതായിരുന്നു. സിപിഎം നേതാക്കൾക്ക് ലഭിച്ച പരാതി പോലീസിന് കൈമാറി അന്വേഷണം നടത്തണമെന്നാണ് താൻ ആവശ്യപ്പെട്ടത്.

എന്നാൽ, എംഎൽഎ ഹോസ്റ്റലിൽവച്ച് ഒരു യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയുണ്ടായിട്ട് ഒരുചെറുവിരൽ പോലും അനക്കാത്ത സ്പീക്കറുടെ നടപടിയിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.