ജലന്ധർ ബിഷപ്പിന്‍റെ മുൻകൂർ ജാമ്യാപേക്ഷ 25നു പരിഗണിക്കും
ജലന്ധർ ബിഷപ്പിന്‍റെ  മുൻകൂർ ജാമ്യാപേക്ഷ  25നു പരിഗണിക്കും
Wednesday, September 19, 2018 12:27 AM IST
കൊച്ചി: ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈ ക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കന്യാസ്ത്രീയുടെ പരാതിയിൽ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന ഹർജികൾ ഡിവിഷൻ ബെഞ്ച് 24നു പരിഗണിക്കുന്നതിനാൽ അതിനുശേഷം 25നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നു ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ നിലപാടിനോടു സർക്കാരും യോജിച്ചു.

ഇന്നലെത്തന്നെ വാദം കേൾക്കണമെന്നു ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചയ്ക്ക് രണ്ടിനു സിംഗിൾബെഞ്ച് മുൻകൂർ ഹർജി പരിഗണിച്ചു. മുൻകൂർജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിനോടു നിർദേശിക്കണമെന്നായിരുന്നു ബിഷപ്പിനു വേണ്ടി ഹാജരായ സീനിയർ ക്രിമിനൽ അഭിഭാഷകന്‍റെ വാദം. അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്യാൻ ഇന്നു പോലീസ് നോട്ടീസ് നൽകിയിട്ടുള്ള സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്ന വാദം കോടതിയിൽ ഹർജിക്കാരന്‍റെ അഭിഭാഷകൻ ഉന്നയിച്ചുമില്ല. ഈ സാഹചര്യത്തിലാണു വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹർജി മാറ്റിയത്. കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ കള്ളക്കഥ മെനയുകയാണെന്നും താൻ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്നും ബിഷപ് നൽകിയ ഹർജിയിൽ പറയുന്നു. അന്വേഷണസംഘം ജലന്ധറിലെത്തിയപ്പോൾ പൂർണമായി സഹകരിച്ചിരുന്നു. ഇനിയും അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. ഈ സാഹചര്യം പരിഗണിച്ച് അറസ്റ്റ് ഒഴിവാക്കണമെന്നും ഒരു സാധാരണക്കാരനു കിട്ടേണ്ട നീതി ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു.


മിഷനറീസ് ഓഫ് ജീസസിലെ സുപ്രധാന പദവിയിലിരുന്ന വ്യക്തിയാണു പരാതിക്കാരി. ഇവർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് അടുത്ത ബന്ധു നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം നടത്തി കന്യാസ്ത്രീക്കെതിരേ നടപടിയെടുത്തിരുന്നു. തുടർന്ന് ഇവരെ പദവിയിൽനിന്നു പുറത്താക്കി. ശല്യക്കാരിയായി മാറിയ ഇവർക്കെതിരേ താനാണു നടപടിയെടുത്തത് എന്നു ധരിച്ചാണ് വ്യാജപരാതി നൽകിയിരിക്കുന്നത്. ഇവരെ പരിയാരത്തേക്കു സ്ഥലം മാറ്റിയിരുന്നു. ഇതിന്‍റെ പേരിൽ കന്യാസ്ത്രീയും ബന്ധുക്കളും തനിക്കെതിരേ വധഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല, കേരളത്തിൽ എത്തിയാൽ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കന്യാസ്ത്രീ പോലീസിനു നൽകിയ ആദ്യമൊഴിയിൽ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നു പറയുന്നില്ല. പിന്നീടാണു രഹസ്യമൊഴിയെടുത്തത്. ഇവർക്കെതിരേ നേരത്തെ ലഭിച്ച പരാതി ആ നിലയ്ക്ക് പ്രസക്തമാണ്. കന്യാസ്ത്രീ നൽകിയ വ്യാജപരാതിയുടെ പേരിൽ മാധ്യമങ്ങളും ഒരു വിഭാഗം പൊതുജനങ്ങളും തന്നെ ക്രൂശിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ജാമ്യത്തിനായി കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾ പാലിക്കാമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.