പ്രളയബാധിതരുടെ വായ്പ: ദുരന്ത നിവാരണ അഥോറിറ്റി ഇടപെടണമെന്ന് ഹൈക്കോടതി
പ്രളയബാധിതരുടെ  വായ്പ: ദുരന്ത  നിവാരണ അഥോറിറ്റി ഇടപെടണമെന്ന്  ഹൈക്കോടതി
Thursday, September 20, 2018 12:44 AM IST
കൊച്ചി: കേരളത്തിലെ പ്രളയത്തെ ഗുരുതര പ്രകൃതി ദുരന്തത്തിന്‍റെ ഗണത്തിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പ്രളയ ബാധിതരുടെ വായ്പകളുടെ കാര്യത്തിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ ഇടപെടൽ അനിവാര്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഇതിനായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ കത്ത് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ അടുത്ത യോഗത്തിൽ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജികൾ ഒക്ടോബർ പത്തിന് വീണ്ടും പരിഗണിക്കും.


ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 14 ന് ശേഷം ലഭിച്ച തുക പ്രളയ ദുരിതാശ്വാസത്തിനു മാത്രമേ ഉപയോഗിക്കൂവെന്ന് ഹർജി പരിഗണിക്കവെ സർക്കാർ വ്യക്തമാക്കി. അക്കൗണ്ടിൽ മുന്പുണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.