ക്രൈസ്തവസഭയെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു: കോടിയേരി
ക്രൈസ്തവസഭയെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു: കോടിയേരി
Saturday, September 22, 2018 1:05 AM IST
തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരേ കന്യാസ്ത്രീ നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവ സഭയെ തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരം വർഗീയശക്തികളെ തിരിച്ചറിയണമെന്നു പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി അഭിപ്രായപ്പെട്ടു.

ഒരു ബിഷപ് കേസിൽ പെട്ടതു കൊണ്ടു വൈദികരെല്ലാം മോശക്കാരാണെന്നു ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഹിന്ദുരാഷ്‌ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയ ശക്തികളുടെ ഇമ്മാതിരി വകതിരിവുകേടിനെ തുറന്നു കാട്ടണം. സ്ത്രീപീഡന കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പോലീസ് - നിയമ - ഭരണചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാദാക്ഷിണ്യവും ഉണ്ടാകില്ല. തെളിവില്ലാത്ത കേസിൽ ആരെയും കുടുക്കുകയുമില്ല.

ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് നാലു കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തിൽ പെടുന്നവർ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ സർക്കാർവിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ചില കേന്ദ്രങ്ങൾ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തിന്‍റെ മറവിൽ എൽഡിഎഫ് സർക്കാരിനും സിപിഎമ്മിനുമെതിരെ രാഷ്‌ട്രീയവിദ്വേഷം പരത്താനാണു നോട്ടം. ഇത്തരം രാഷ്‌ട്രീയശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്‍റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം.


ഒരു ബിഷപ്പിനെതിരേ സ്വന്തം സഭയിലെ കന്യാസ്ത്രീ പോലീസിൽ പരാതിയുമായി എത്തിയതും അവർക്കു പിന്തുണയുമായി നാലു കന്യാസ്ത്രീകൾ പ്രത്യക്ഷസമരത്തിനു വന്നതും സഭയിൽ തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്‍റെ സൂചനയാണ്. ഇതു മനസിലാക്കി ആഭ്യന്തരശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവസഭയ്ക്കുണ്ടെന്നു ഞങ്ങൾ കരുതുന്നു. സന്മാർഗജീവിതത്തിൽ നിന്നു വ്യതിചലിക്കുന്ന വൈദികർക്കു താക്കീതും ശിക്ഷയും നൽകുന്നതിനും അവരെ നേർവഴിക്കു നയിക്കാൻ ഉപദേശവും കൽപ്പനയും പുറപ്പെടുവിക്കുന്നതിലും ക്രൈസ്തവസഭയുടെ ഇന്നത്തെ അധിപൻ ഫ്രാൻസിസ് മാർപാപ്പ ധീരമായ നേതൃത്വമാണു നൽകുന്നത്: കോടിയേരി എഴുതി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരണവും മുൻ യുഡിഎഫ് ഭരണവും ഉദാസീനമാണ്. കുറ്റവാളികളെ രക്ഷിക്കാൻ ഭരണസംവിധാനങ്ങളെ മെരുക്കി മാറ്റുന്നു. എന്നാൽ, എൽഡിഎഫ് ഭരണം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം നടത്തുന്നവർക്കെതിരെ നിർദാക്ഷിണ്യം നടപടിയെടുക്കുന്നുണ്ടെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.