വർഗീയ ധ്രുവീകരണം നടത്താൻ ശ്രമമെന്നു സിപിഎം
വർഗീയ ധ്രുവീകരണം നടത്താൻ ശ്രമമെന്നു സിപിഎം
Saturday, October 6, 2018 2:24 AM IST
തിരുവനന്തപുരം: പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയുമായി ബന്ധപ്പെട്ട് വർഗീയ ധ്രുവീകരണം നടത്തി സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തിനാണു കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നു സിപിഎം.

കോണ്‍ഗ്രസിന്‍റേയും ആർഎസ്എസിന്‍റേയും കേന്ദ്രനേതൃത്വ നിലപാടിനെ തള്ളിയാണ് കേരളത്തിൽ ഇരു പാർടികളിലേയും ഒരു വിഭാഗം കലാപത്തിനു ശ്രമിക്കുന്നതെന്നു സിപിഎം കുറ്റപ്പെടുത്തി. പന്ത്രണ്ടു വർഷം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചരിത്ര പ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്.


എല്ലാ വിഭാഗങ്ങളുടേയും വാദമുഖങ്ങളും അമിക്കസ്ക്യൂറിമാരുടെ നിർദേശങ്ങളും പരിശോധിച്ച് രാജ്യത്തെ ഉന്നത നീതിപീഠം പ്രഖ്യാപിച്ച വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനും ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വസിക്കുന്ന മുഴുവൻ ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സുപ്രീംകോടതിവിധി നടപ്പിലാക്കുന്നതിന് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ആവശ്യമായ തീരുമാനങ്ങൾ എടുക്കണമെന്നും സർക്കാരിനോടു സിപിഎം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.