വാശി കാണിക്കേണ്ട സ്ഥലമല്ല ശബരിമല: കെ. സുധാകരൻ
വാശി കാണിക്കേണ്ട  സ്ഥലമല്ല ശബരിമല:  കെ. സുധാകരൻ
Tuesday, October 16, 2018 12:53 AM IST
കണ്ണൂർ: വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല പാവനമായ ശബരിമലയെന്നും ആ പവിത്രതയേയും ആചാരാനുഷ്ഠാനങ്ങളേയും ചവിട്ടിമെതിച്ച് ശബരിമലയിലെത്തുന്ന മാളികപ്പുറങ്ങളെ തടയുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരൻ. 50 വയസ് തികയാത്ത വിശ്വാസികളായ സ്ത്രീകൾ ശബരിമലയിലേക്കു വരില്ലെന്നതാണ് യാഥാർഥ്യമെന്നും അദ്ദഹം പറഞ്ഞു.

കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രദേശങ്ങളിൽനിന്ന് ശബരിമലയിലേക്ക് പോകുമെന്ന് ഏതാനും സ്ത്രീകൾ പറയുന്നുണ്ടെങ്കിൽ അതിനുപിന്നിൽ രാഷ്‌ട്രീയ പ്രേരണ ഉണ്ടാകാം. എന്തായാലും ഞങ്ങളൊക്കെ നാളെ ശബരിമലയിലുണ്ടാകും. അപ്പോൾ കാണാം- സുധാകരൻ പറഞ്ഞു.


ശബരിമല പ്രശ്നത്തിന്‍റെ പേരിൽ നടക്കുന്ന സമരത്തിന്‍റെ ഉത്തരവാദി സർക്കാരാണ്. യുവതികളുടെ പ്രവേശനത്തിന് സുപ്രീംകോടതി വിധി ഉണ്ടാകാൻ അനുകൂലമായ സാഹചര്യമുണ്ടാക്കിയത് സംസ്ഥാനസർക്കാരാണ്. സർക്കാർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി ഉണ്ടായത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഭക്തൻമാർക്ക് അനുകൂലമായിട്ടാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.