വ്യാജപ്രചാരണത്തിനെതിരേ മുതലക്കോടം ആശുപത്രി നിയമനടപടിക്ക്
വ്യാജപ്രചാരണത്തിനെതിരേ  മുതലക്കോടം ആശുപത്രി നിയമനടപടിക്ക്
Wednesday, October 17, 2018 12:22 AM IST
തൊടുപുഴ: മുതലക്കോടം ഹോളിഫാമിലി ആശുപത്രിക്കെതിരേ ഒാൺലൈൻ മാധ്യമം വഴി വ്യാജപ്രചാരണം നടത്തുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വീണു പരിക്കേറ്റ കുഞ്ചിത്തണ്ണി സ്വദേശിനിയായ വീട്ടമ്മയെ കഴിഞ്ഞ ജൂലൈ 12ന് ആശുപത്രി എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഇടതുകാലിൽ ഒടിവു കണ്ടെത്തിയതിനെത്തുടർന്നു അസ്ഥിരോഗ വിഭാഗത്തിലേക്കു മാറ്റി. അന്നുതന്നെ ശസ്ത്രക്രിയ നടത്തി. പിറ്റേന്ന് ബില്ലടിച്ചപ്പോൾ 81.95 രൂപ വിലയുള്ള മരുന്നിന് പോയിന്‍റ് വീഴാതെ വന്നതിനെത്തുടർന്നു 8195 എന്ന് രേഖപ്പെടുത്തുകയും കൗണ്ടറിൽ ഇരുന്നവർ ഇതു മനസിലാക്കാതെ പണം ഈടാക്കുകയും ചെയ്തു.

പിറ്റേന്ന് രോഗിയുടെ കുടുംബം ബിൽ സംബന്ധിച്ചു പരാതി പറഞ്ഞതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ ബില്ലിംഗ് സെക്‌ഷനിലുണ്ടായിരുന്ന ജീവനക്കാരിക്കു പറ്റിയ തെറ്റാണെന്നു കണ്ടെത്തുകയും രോഗിയുടെ ബന്ധുക്കൾക്കു പണം മടക്കി നൽകി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇതിൽ തൃപ്തരാകാതെ രോഗിയുടെ കുടുംബം, ആശുപത്രിക്കെതിരേ അമിത തുക ഈടാക്കുന്നതായി പിന്നീടു പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും രണ്ടു വർഷത്തെ മുഴുവൻ ബില്ലുകളും ഓഡിറ്റ് നടത്തി യാതൊരുവിധ ക്രമക്കേടുകളുമില്ലെന്നു കണ്ടെത്തുകയും ചെയ്തു.

സർജറി ടേബിളിൽ ഉപയോഗിക്കുന്ന ട്രോളി ഷീറ്റ് മടക്കി നൽകിയില്ലെന്നും അഡൽറ്റ് ഡയപ്പർ രണ്ടു പായ്ക്കറ്റ് വാങ്ങിപ്പിച്ചുവെന്നും ഇവർ ആരോപിച്ചിരുന്നു. സർജറി ആവശ്യത്തിന് ഉപയോഗിക്കുന്ന ട്രോളി ഷീറ്റ് ആവശ്യം കഴിയുന്പോൾ കത്തിച്ചുകളയുകയാണു പതിവ്.


ഓപ്പറേഷനു വിധേയയായ രോഗിക്ക് ആവശ്യമായി വന്ന രണ്ട് ഡയപ്പർ മാത്രമാണു വാങ്ങിപ്പിച്ചത്. ഇതു രണ്ടു പായ്ക്കറ്റ് എന്ന് ആരോപിച്ചിരിക്കുന്നതും കള്ളമാണ്. മൈക്രോ ഷീൽഡ് ഹാൻഡ് വാഷിനായി 34.23 രൂപ ഈടാക്കിയപ്പോൾ 3150 രൂപ വാങ്ങിയെന്നാണ് പരാതിക്കാരി ആരോ പിക്കുന്നത്.

കഴിഞ്ഞ 47 വർഷമായി കൃത്യമായ ഓഡിറ്റിംഗ് നടത്തി ബാലൻസ് ഷീറ്റ് സമർപ്പിക്കുന്ന ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു സംഘം കഴിഞ്ഞ ദിവസം രോഗിയുടെ ചാർട്ട് ചോദിച്ച് എത്തിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനാൽ നൽകാനാവില്ലെന്നും പോലീസിനോടു ചോദിക്കണമെന്നും ആശുപത്രി അധികൃതർ മറുപടി നൽകി. തുടർന്ന് ആശുപത്രിക്കെതിരേ വെല്ലുവിളി നടത്തിയ ശേഷമാണു സംഘം മടങ്ങിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇതിനു പിന്നാലെയാണ് ഒരു ഒാൺലൈൻ മാധ്യമത്തിൽ ആശുപത്രിക്കെതിരേ വ്യാജപ്രചാരണം ആരംഭിച്ചത്.

അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. ജോണ്‍സി മരിയ, സിസ്റ്റർ ഡോ. ആശ മരിയ, മാർക്കറ്റിംഗ് മാനേജർ സിജോ കണ്ണിയാലിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.