മാലിന്യശേഖരണം: ഉത്തരവാദിത്വം കോർപറേഷന്: ഹൈക്കോടതി
മാലിന്യശേഖരണം: ഉത്തരവാദിത്വം കോർപറേഷന്: ഹൈക്കോടതി
Wednesday, October 17, 2018 8:00 PM IST
കൊച്ചി: കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഖരമാലിന്യ ശേഖരണവും സംസ്കരണവും കോർപറേഷന്‍റെ ഉത്തരവാദിത്വമാണെന്നും പൊതുജനങ്ങൾക്കു വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കാൻ സാഹചര്യമൊരുക്കേണ്ട കടമ ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മാലിന്യവുമായി ബന്ധപ്പെട്ട പരാതികളിൽ കൊച്ചി കോർപറേഷൻ ഉറക്കം വിട്ടുണർന്നു പൊതുജനങ്ങൾ ആഗ്രഹിക്കുന്നതുപോല ജനാധിപത്യപരമായ കടമ ചെയ്യണം.

മാലിന്യ സംസ്കരണം കോർപറേഷന്‍റെ ഉത്തരവാദിത്വമാണെങ്കിലും കോർപറേഷനോ വാർഡ് കൗണ്‍സിലർമാരോ തങ്ങളുടെ നിയമപരമായ ഉത്തരവാദിത്വം നിർവഹിച്ചോയെന്നു സംശയമുണ്ട്. കോർപറേഷൻ പരിധിയിൽ വൃത്തിയും ശുചിത്വവും ഉറപ്പാക്കിയില്ലെങ്കിൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുണ്ടാകാം. മാലിന്യനീക്കം കോർപറേഷന്‍റെ അടിസ്ഥാന കടമകളിലൊന്നാണ്. ഇതിൽ വീഴ്ച വരുത്തിയാൽ കോർപറേഷനും വാർഡ് കൗണ്‍സിലർമാരുമാണ് ഉത്തരവാദികളെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.


കലൂർ വൈലോപ്പിള്ളി ലെയിനിലെ മാലിന്യം നീക്കം ചെയ്യാൻ കോർപറേഷനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ഏബ്രഹാം ക്ലൻസി റോസ് നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.