പിടികിട്ടാപ്പുള്ളി കഞ്ചാവ് കേസിൽ പിടിയിൽ
Saturday, October 20, 2018 12:14 AM IST
പെരുന്പാവൂർ: പത്തു വർഷത്തോളം ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി കഞ്ചാവ് കേസിൽ പിടിയിലായി. മൗലൂദ്പുരയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി മണിയാറംകുടി സ്വദേശി മഞ്ഞുമറ്റത്തിൽ സുധീർ (28) ആണ് അറസ്റ്റിലായത്.

വ്യാജ സിഡി നിർമാണ കേസിൽപ്പെട്ട് ഇയാൾ 10 വർഷമായി ഒളിവിലായിരുന്നു. ഇയാളുടെ ബന്ധുവും ഇടുക്കി മണിയാറംകുടി സ്വദേശിയും ഇപ്പോൾ ചേലക്കുളം ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതുമായ നൗഫലും (25) പിടിയിലായി. ഇവരുടെ പക്കൽനിന്ന് 250 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

സ്കൂൾ പരിസരത്ത് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന തടയുന്നതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിലെ വിദ്യാർഥികളിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്ന് പെരുന്പാവൂർ പോലീസും ഡിസ്ട്രിക്ട് ആന്‍റി നകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.