കാസർഗോഡ്: പി.ബി. അബ്ദുൾ റസാഖിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. മരണവാർത്തയറിഞ്ഞതോടെ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് നായന്മാർമൂലയിലെ വസതിയിലേക്ക് ഒഴുകിയെത്തിയത്.
പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, എം.കെ. രാഘവൻ എംപി, പി.വി. വഹാബ് എംപി, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ എം.കെ. മുനീർ, കെ. എം.ഷാജി, സണ്ണി ജോസഫ്, എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി. മമ്മൂട്ടി, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, കാരാട്ട് റസാഖ്, പി.കെ. ഫിറോസ്, സി.കെ. സുബൈർ, വി.കെ. അബ്ദുൾ ഖാദർ മൗലവി, അബ്ദുൾറഹ്മാൻ രണ്ടത്താണി, സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീൻ, എ. അബ്ദുൾ റഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ജില്ലാ കളക്ടർ ഡി. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ്, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, പി.എ. അഷ്റഫലി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി. രഞ്ജിത്ത് തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
തുടർന്ന് ഉപ്പള ലീഗ് ഓഫീസ് പരിസരത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേർ ആദരാഞ്ജലിയർപ്പിച്ചു. ആദരസൂചകമായി മഞ്ചേശ്വരത്തും ഉപ്പളയിലും ഇന്നലെ ഹർത്താൽ ആചരിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മൃതദേഹം ഇന്നലെ രാത്രി പത്തോടെ ആലമ്പാടി ജുമാമസ്ജിദ് അങ്കണത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഓദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.