അയ്യപ്പ സേവാസംഘം പുനഃപരിശോധനാ ഹർജി നൽകും
അയ്യപ്പ സേവാസംഘം പുനഃപരിശോധനാ ഹർജി നൽകും
Monday, October 22, 2018 1:42 AM IST
തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 22നു അയ്യപ്പ സേവാസംഘം സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ വേണ്ടി തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എടുക്കുന്ന തീരുമാനത്തിനു പൂർണ പിന്തുണ നൽകുവാനും അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.


യോഗത്തിൽ ദേശീയ പ്രസിഡന്‍റ് തെന്നല ജി. ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. വേലായുധൻ നായർ, ട്രഷറർ പി.സി.എസ്. മേനോൻ, എം. വിശ്വനാഥൻ, ടി.എം. ശ്രീധർ, പി.കെ.കെ. നായർ, കെ. അയ്യപ്പൻ, മോഹൻ കെ. നായർ, കൊയ്യം ജനാർദനൻ, കൃഷ്ണൻ നായർ, പി. സ്വാമിനാഥൻ, രാജീവ് കോന്നി, രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.