ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
Tuesday, October 23, 2018 1:09 AM IST
കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17 മുതൽ 20 വരെ അവിടെ നടന്ന സംഭവങ്ങളിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ആലപ്പുഴ സ്വദേശി ആർ. രാജേന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

17 മുതൽ 20 വരെ ശബരിമലയിൽ നടന്ന സംഭവങ്ങൾ ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു ഹർജിയിൽ ആരോപിക്കുന്നു. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ഉൾപ്പെട്ട കമ്മീഷൻ അന്വേഷണം നടത്തണം. ആക്ടീവിസ്റ്റുകളായ അഞ്ചു വനിതകളാണ് ശബരിമല സന്ദർശനത്തിന് എത്തിയത്. മുൻകാല ചരിത്രം മോശമായ ഇവർക്ക് പോലീസ് സംരക്ഷണം നൽകി. സന്ദർശനത്തിന് എത്തിയ രഹ്നാ ഫാത്തിമ എന്ന സ്ത്രീക്ക് മാവോവാദി ബന്ധമുണ്ട്. ഇവർക്കെല്ലാം സഹായം നൽകിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്തും മനോജ് ഏബ്രഹാമുമാണ്. 1950ൽ ശബരിമലയിലുണ്ടായ തീപിടിത്തം അന്വേഷിച്ച കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.


ക്ഷേത്രത്തെ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ശബരിമലയിൽ കടന്നുകയറാൻ ശ്രമിച്ച സ്ത്രീകളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്താണെന്നുള്ളതെല്ലാം പരിശോധിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പിന്നീട് ഒരുമിച്ച് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.