മലകയറാൻ ഇന്നലെ അഞ്ച് യുവതികൾ, പ്രതിഷേധത്തെത്തുടർന്ന് തിരിച്ചിറങ്ങി
മലകയറാൻ ഇന്നലെ അഞ്ച് യുവതികൾ, പ്രതിഷേധത്തെത്തുടർന്ന് തിരിച്ചിറങ്ങി
Tuesday, October 23, 2018 1:18 AM IST
ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്ന അഞ്ചാം ദിവസമായ ഇന്നലെ മലകയറാൻ എത്തിയത് അഞ്ചു യുവതികൾ. ആന്ധ്രയിലെ ഏലൂരിൽനിന്നുള്ള നാലു യുവതികളും കോട്ടയത്തുനിന്നുള്ള ഒരാളുമാണ് ഇന്നലെയെത്തിയത്. ആന്ധ്രയിൽനിന്നെത്തിയ സംഘത്തിൽ പത്മാവതി (47), ചിന്നമ്മ (41), മസ്താന (47), രമണ (47) എന്നീ യുവതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ പദ്മാവതി ഒഴികെയുള്ള മൂന്നുപേരെ ഗുരുസ്വാമിമാരുടെ സംഘമാണു തിരിച്ചയച്ചത്.

ഇവർ മല കയറിയെങ്കിലും പാതിവഴിയിൽ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവരിൽ പത്മാവതി തല മറച്ചാണ് നീലിമല വരെ എത്തിയത്. ഇവിടെ അയ്യപ്പകർമസമിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ ഇവരും തിരിച്ചിറങ്ങുകയായിരുന്നു.

കോട്ടയത്തുനിന്നുള്ള ബിന്ദു ടി. വാസുവാണ് ശബരിമലയിലേക്കു പിന്നീട് എത്തിയത്. ഇവർക്ക് ഇടയ്ക്കു യാത്ര അവസാനിപ്പിച്ചു മടങ്ങേണ്ടി വന്നു. കോട്ടയത്തുനിന്നു രാവിലെ എരുമേലി സ്റ്റേഷനിലെത്തിയ നെടുങ്കുന്നം മാണിക്കുളം തോട്ടിക്കൽ ബിന്ദുവിനെ പോലീസ് മുണ്ടക്കയം സ്റ്റേഷനിലേക്കു മാറ്റിയെങ്കിലും ബിജെപി പ്രവർത്തകർ പോലീസ് വാഹനം തടയുകയും ഉപരോധിക്കുകയുമായിരുന്നു. ഉന്തിലും തള്ളിലും പോലീസ് ഓഫീസർ സന്തോഷ് കുമാറിന്‍റെ കാലിലൂടെ ജീപ്പിന്‍റെ ടയർ കയറി. എസ്ഐ ഒ.ടി. സന്തോഷ് നിലത്തുവീണു.


പ്രവർത്തകരെ നീക്കം ചെയ്ത ശേഷം പോലീസ് വാഹനത്തിൽ ബിന്ദുവിനെ കണമലയിലെത്തിച്ചു. ഇവിടെനിന്നു കെഎസ്ആർടിസി ബസിൽ പന്പയിലേക്കു പോയെങ്കിലും വട്ടപ്പാറയിൽ വച്ചു പ്രതിഷേധക്കാർ ബസ് തടഞ്ഞു. വീണ്ടും എരുമേലിയിലേക്കു മടങ്ങിയെങ്കിലും സുരക്ഷ മുൻനിർത്തി പോലീസ് ഇവരെ മുണ്ടക്കയം സ്റ്റേഷനിലേക്കു മാറ്റി. വീണ്ടും ബിജെപി പ്രവർത്തകർ ഉപരോധവുമായി എത്തിയതോടെ ബിന്ദു നാട്ടിലേക്കു മടങ്ങാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. കോഴിക്കോട് ചേവായൂരിൽ അധ്യാപികയായി ജോലി നോക്കുന്ന ബിന്ദു ആക്ടീവിസ്റ്റാണെന്നു കരുതുന്നതായി പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള യുവതികൾ പോലീസ് സഹായം ആവശ്യപ്പെടാതെയാണു മല കയറുന്നതെങ്കിലും സംസ്ഥാനത്തുനിന്നെത്തുന്ന യുവതികൾ പോലീസ് സുരക്ഷ ഉറപ്പാക്കിയാണു ശബരിമലയിലേക്ക് എത്തിയിരുന്നത്.

ഇന്നലെ വരെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 700 പേർക്കെതിരേയാണു പോലീസ് കേസെടുത്തിട്ടുള്ളത്. സന്നിധാനത്തും പന്പയിലും യുവതികളെ തടഞ്ഞതും നിലയ്ക്കലെ പ്രതിഷേധ സമരങ്ങളിലുൾപ്പെടെയാണ് കണ്ടാലറിയുന്ന 700 പേർക്കെതിരേയാണ് കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.