ഭക്തരെയോ മാധ്യമങ്ങളെയോ തടയില്ലെന്നു സർക്കാർ
ഭക്തരെയോ മാധ്യമങ്ങളെയോ തടയില്ലെന്നു സർക്കാർ
Thursday, November 8, 2018 2:09 AM IST
കൊച്ചി: ശബരിമലയിൽ യഥാർഥ ഭക്തർക്കോ മാധ്യമങ്ങൾക്കോ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ഇവരെ തടയാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.ശബരിമലയിലെ മാധ്യമവിലക്കിനെതിരേ ജനം ടിവി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു നൽകിയ ഹർജിയിലാണു സർക്കാർ സത്യവാങ്മൂലം നൽകിയത്.

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധമുണ്ടെന്നും ഇതിനെതിരേ മുൻകരുതൽ എടുക്കണമെന്നും കേന്ദ്രസർക്കാർ കത്ത് നൽകിയിരുന്നുവെന്നു സർക്കാർ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറിക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കത്തിൽ പറയുന്നുണ്ടെന്നും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ടി. നാരായണൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത്തരമൊരു നടപടി സ്വീകരിച്ചത് മാധ്യമ പ്രവർത്തകരുടെകൂടി സുരക്ഷ മുൻനിർത്തിയാണ്. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരേ ചില മതമൗലികവാദി വിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വനിതാ മാധ്യമ പ്രവർത്തകരടക്കമുള്ളവരെ പ്രതിഷേധക്കാർ മർദിച്ചു. നാമജപത്തിന്‍റെ മറവിൽ യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതു തടയുകയെന്ന ലക്ഷ്യത്തോടെ പ്രതിഷേധം സംഘടിപ്പിക്കുകയാ യിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതു തടയാൻ ഇവർക്ക് ഒരവകാശവും ഇല്ലെന്നിരിക്കേ ഈനടപടി നിയമവിരുദ്ധമാണ്.


കഴിഞ്ഞ ഒക്ടോബർ 16 മുതൽ 22 വരെ നടന്ന അതിക്രമ സംഭവങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും അക്രമികൾ തകർത്തു. ചിത്തിര ആട്ട വിശേഷത്തിനായി നവംബർ അഞ്ച്, ആറ് തീയതികളിൽ നട തുറക്കുന്പോൾ സമാനമായ സംഭവങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നു പോലീസ് മതിയായ നടപടികൾ സ്വീകരിച്ചിരുന്നു. ഇന്‍റലിജന്‍റ്സ് റിപ്പോർട്ട് അനുസരിച്ചാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രതിഷേധ സമരങ്ങൾ തടയാനും യഥാർഥ വിശ്വാസികൾക്കു ദർശനം സുഗമമാക്കാനുമാണു നടപടികൾ സ്വീകരിച്ചത്. ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനു സ്വന്തമായി കാര്യങ്ങൾ നടത്താനാവുമെന്നുമൊക്കെയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.