മധൂർ(കാസർഗോഡ്): രാജ്യമൊട്ടാകെ ദീപാവലി ആഘോഷിക്കുമ്പോൾ കേരളജനത ആചാരം സംരക്ഷിക്കാനുള്ള ധർമയുദ്ധത്തിലാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.
എന്‍ഡിഎയുടെ നേതൃത്വത്തില്‍ പി.എസ്. ശ്രീധരൻപിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടനം മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ ഒ. രാജഗോപാൽ എംഎൽഎ അധ്യക്ഷതവഹിച്ചു. ബിജെപി ദേശീയ എക്സിക്യൂട്ടീവംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, ദക്ഷിണ കന്നഡ എംപി നളിൻകുമാർ കട്ടീൽ, കർണാടക എംഎൽസി കോട്ട ശ്രീനിവാസ് പൂജാരി, എംഎൽഎമാരായ ഭരത് ഷെട്ടി, ഡി. വേദവ്യാസ കമ്മത്ത്, സുനിൽ ഷെട്ടി, രാജേഷ് നായിക്ക്, ഉമാനാഥ കോട്ടിയാൻ, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജി. രാമൻനായർ, പ്രമീള സി.നായ്ക്ക്, വി.കെ. സജീവൻ, ബി.എൽ. സന്തോഷ്, സുഭാഷ് വാസു, രാജൻ കന്നാട്ട്, കുരുവിള മാത്യു, എം. മെഹബൂബ്, വി.വി. രാജേന്ദ്രൻ, കെ.കെ. പൊന്നപ്പൻ, വി. ഗോപകുമാർ, പത്മകുമാർ, അരയാക്കണ്ടി സന്തോഷ്, സംഗീത മോഹൻ, പി. രമേശ്, എ. വേലായുധൻ, രവീശതന്ത്രി കുണ്ടാർ, സഞ്ജീവ ഷെട്ടി, സുരേഷ്കുമാർ ഷെട്ടി, ബാലകൃഷ്ണഷെട്ടി എന്നിവർ സംബന്ധിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് സ്വാഗതവും ബിഡിജെഎസ് ജില്ലാ കൺവീനർ ഗണേഷ് പാറക്കട്ട നന്ദിയും പറഞ്ഞു. യാത്രയ്ക്ക് ജില്ലയിൽ കാസർഗോട്ടും നീലേശ്വരത്തും സ്വീകരണം നൽകി. യാത്ര 13ന് ശബരിമലയിൽ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.