സുപ്രീംകോടതിയിലേക്കു കണ്ണുനട്ടു പ്രതിഷേധക്കാരും പോലീസും
സുപ്രീംകോടതിയിലേക്കു കണ്ണുനട്ടു പ്രതിഷേധക്കാരും പോലീസും
Friday, November 9, 2018 12:35 AM IST
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന 13നു വേണ്ടി കാത്ത് പോലീസും സമരക്കാരും.

രണ്ടു മാസം നീളുന്ന മണ്ഡല, മകരവിളക്കുകാലം ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസിനും പ്രതിഷേധക്കാർക്കും നിർണായകമാണ്. യുവതീ പ്രവേശനത്തെ സംബന്ധിച്ചു നിലവിലുള്ള വിധിയുമായി ബന്ധപ്പെട്ടു സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹർജികൾ 13ന് ഉച്ചകഴിഞ്ഞ് മൂന്നിനാണു പരിഗണിക്കുന്നത്.

കോടതി ഈ വിഷയത്തിൽ എന്തു നിലപാട് എടുക്കുകയെന്നതിനെ ആശ്രയിച്ചായിരിക്കും തുടർന്നുള്ള സുരക്ഷയും പ്രതിഷേധ പരിപാടികളും. എന്നാൽ, 16നു വൈകുന്നേരം നട തുറക്കുന്ന സാഹചര്യത്തിൽ മുൻകൂട്ടിയുള്ള തയാറെടുപ്പ് പോലീസിനു നടത്തിയേ മതിയാകൂ. സേനാവിന്യാസവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച ഇന്നലെ നടന്നു.

കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ നിലയ്ക്കൽ മുതലുള്ള പ്രദേശങ്ങളിൽ നിയമിച്ചു സുരക്ഷ ഒരുക്കാനാണു തീരുമാനം. ചിത്തിര ആട്ടവിശേഷത്തിന് ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെടുകയും പ്രതിഷേധക്കാർ ശബരിമല കൈയടക്കുകയും ചെയ്ത സാഹചര്യത്തിൽ തീർഥാടക ബാഹുല്യമേറുന്ന മണ്ഡലകാലത്തു പഴുതടച്ചുള്ള സുരക്ഷ പോലീസിനു വെല്ലുവിളിയാണ്. 60 ദിവസവും നിരോധനാജ്ഞ നിലനിർത്തി സുരക്ഷ ഒരുക്കാനാകില്ല. നിരോധനാജ്ഞ ഉണ്ടായിട്ടു പോലും അതിനെ വെല്ലുവിളിച്ചാണു പ്രതിഷേധ പരിപാടി ശബരിമലയിൽ അരങ്ങേറിയത്.

സാധാരണഗതിയിൽ നിയോഗിക്കുന്ന പോലീസ് സേന ശബരിമലയിലേക്കു മതിയാകില്ല. പ്രതിഷേധങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ സേനയെ എത്തിക്കേണ്ടിവരും. ഇങ്ങനെയുള്ള സാഹചര്യം എങ്ങനെ നേരിടാമെന്നതാണ് പോലീസിനെ അലട്ടുന്ന പ്രധാന വിഷയം.


ശബരിമലയുടെ പ്രത്യേക സാഹചര്യത്തിൽ തീർഥാടകരായി എത്തുന്നവരും അവിടെ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പെട്ടെന്നു പങ്കാളികളാകുന്നതാണ് കണ്ടുവരുന്നത്. ഇതിൽ ഇതരസംസ്ഥാന തീർഥാടകരുമുണ്ട്. പ്രതിഷേധക്കാരെ സംബന്ധിച്ചു മണ്ഡലകാലത്ത് അയ്യപ്പഭക്തരുടെ പിന്തുണ സമരത്തിനു കൂടുതലായി ലഭിക്കും.

പ്രതിഷേധ സമരപരിപാടികളുടെ ഭാഗമായി ഒന്നരക്കോടി ഒപ്പുശേഖരിച്ചു രാഷ്‌ട്രപതിക്കു നൽകിക്കൊണ്ടാണ് സംഘപരിവാറിന്‍റെ രണ്ടാംഘട്ട സമരം തുടങ്ങുന്നത്. 13നു മുന്പ് ഒപ്പുശേഖരണം പൂർത്തിയാക്കും. 11, 12 തീയതികളിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശബരിമല വിശ്വാസ സംരക്ഷണസദസ് നടക്കും. 13നു സംഘപരിവാർ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെയിലാണ് എൻഡിഎയുടെ രഥയാത്ര 13 വരെയാണ് നടക്കുന്നത്. 10 ജില്ലകളിലൂടെ പത്തനംതിട്ടയിൽ സമാപിക്കും.
സമാപന പരിപാടിയിൽ കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിക്കാനാണ് ആലോചന. സമരം ഇപ്പോഴത്തെ രീതിയിൽ മണ്ഡലകാലത്തു മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവും സംഘടനകൾക്കുണ്ട്.

കഴിഞ്ഞ ദിവസം സന്നിധാനത്തുണ്ടായ സംഭവവികാസങ്ങളിൽ സമരത്തെ അനുകൂലിക്കുന്നവർക്കുപോലും അമർഷമുണ്ട്. അന്പത്തിരണ്ടുകാരിയെ തടഞ്ഞ് ആക്രമിച്ച സംഭവത്തിനു പിന്നിൽ തങ്ങൾക്കൊപ്പമുള്ളവരായിരുന്നില്ലെന്നു വിശദീകരിച്ചു മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ് സംഘടനകൾ.


ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.