മന്ത്രി ജലീലിനെതിരെ പുതിയ ആരോപണം
മന്ത്രി ജലീലിനെതിരെ പുതിയ  ആരോപണം
Friday, November 9, 2018 12:46 AM IST
കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനെതിരേ പുതിയ ആരോപണം. പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം അട്ടിമറിച്ച ഉദ്യോഗസ്ഥനെ മന്ത്രി സംരക്ഷിച്ചുവെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎല്‍എ ആരോപിച്ചു.

വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ടെര്‍മിനേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് 2017 ജൂണ്‍ എട്ടിനാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ജൂണ്‍ 14ന് മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുമായാണ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ എത്തിയത്. ഡെപ്യൂട്ടേഷന്‍ചട്ടത്തെ സ്വന്തം താത്പര്യത്തിനുവേണ്ടി വളച്ചൊടിക്കുകയാണ് മന്ത്രി. ഇ.പി. ജയരാജനേക്കാള്‍ വലിയ ആളാണോ ജലീൽ എന്ന് സിപിഎമ്മാണ് വ്യക്തമാക്കേണ്ടത്. ജയരാജന്‍ വിഷയത്തില്‍ സിപിഎം ആര്‍ജവം കാണിച്ചു. ഇക്കാര്യത്തിൽ വി.എസ്. അച്യുതാനന്ദന്‍ പ്രതികരിക്കണം. അദ്ദേഹത്തിനെതിരേ പ്രസ്താവനകള്‍ എതിര്‍വിഭാഗത്തിന് എഴുതി നല്‍കുന്ന പണിയായിരുന്നു ജലീലിനെന്നും അങ്ങനെയാണ് പലരുടെയും പ്രിയപ്പെട്ടവനായതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.