കള്ളക്കേസിലൂടെ തളയ്ക്കാമെന്നു കരുതേണ്ട: ശ്രീധരൻപിള്ള
കള്ളക്കേസിലൂടെ   തളയ്ക്കാമെന്നു കരുതേണ്ട:  ശ്രീധരൻപിള്ള
Tuesday, November 13, 2018 12:07 AM IST
കൊച്ചി: കള്ളക്കേസും അറസ്റ്റ് വാറണ്ടും വഴി തന്നെ തളയ്ക്കാമെന്ന സർക്കാരിന്‍റെ അമിത ആത്മവിശ്വാസത്തിനേറ്റ അടിയാണ് തനിക്കും തന്ത്രിക്കുമെതിരെയുള്ള കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി തള്ളിയതെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ള. വിശ്വാസികളുടെ ഒപ്പം ഏതറ്റം വരെയും പോകും.

അതിന് ജയിലിൽ കിടക്കാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയ്ക്കു തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ അടിയന്തരാവസ്ഥക്കു സമാനമായ സാഹചര്യം സൃഷ്ടിച്ചു നരനായാട്ട് നടത്താനാണു സർക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. ശബരിമലയിൽ തീർഥാടകരുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നടപടിയാണ് പോലീസ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.


സമ്മേളനം വി. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, നേതാക്കളായ എം.ടി. രമേശ്, പി.എം. വേലായുധൻ, എൻ.കെ. മോഹൻദാസ്, ബിഡിജെഎസ് നേതാക്കളായ സുഭാഷ് വാസു, അരയാക്കണ്ടി സന്തോഷ്, വി. ഗോപകുമാർ, എ.ബി. ജയപ്രകാശ്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് നീലകണ്ഠൻ, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

തൃപ്പൂണിത്തുറയ്ക്കു പുറമേ പറവൂരിലും മൂവാറ്റുപുഴയിലും ജാഥയ്ക്കു സ്വീകരണം നൽകി. ജില്ലയിൽനിന്ന് തൊടുപുഴയിലേക്കാണ് രഥയാത്ര പോയത്. എരുമേലി വഴി യാത്ര ഇന്നു പത്തനംതിട്ടയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.