പി.സി. ജോർജ് ഹൈക്കോടതിയിൽ
പി.സി. ജോർജ് ഹൈക്കോടതിയിൽ
Tuesday, November 13, 2018 12:29 AM IST
കൊച്ചി: ശബരിമലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നും തീർഥാടകർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 17‌ന് മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കുന്പോൾ നടപടികൾ ഉറപ്പാക്കണമെന്നു ഹർജിയിൽ പറയുന്നു.

കുടിവെള്ളവും ഭക്ഷണവും പോലും ഭക്തർക്ക് നിഷേധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് ഹർജിയിലെ വാദം. പ്രതിഷേധ സമരങ്ങളെത്തുടർന്ന് പോലീസ് സുരക്ഷയുടെ പേരിൽ സന്പൂർണ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സമാധാനപൂർണവും സുരക്ഷിതവുമായ തീർഥാടനം ഭക്തരുടെ അവകാശമാണെന്നും ശബരിമലയിൽ അനാവശ്യമായി പോലീസിനെ വിന്യസിച്ച നടപടി പിൻവലിക്കാൻ നിർദേശിക്കണെമന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.