ബന്ധു നിയമനം: വിവാദങ്ങളിൽപ്പെട്ടു സർക്കാർ; കോടിയേരിക്ക് അതൃപ്തി
ബന്ധു നിയമനം: വിവാദങ്ങളിൽപ്പെട്ടു സർക്കാർ; കോടിയേരിക്ക് അതൃപ്തി
Tuesday, November 13, 2018 12:47 AM IST
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ ബന്ധുക്കൾക്കു വഴിവിട്ടു നിയമനം നടത്തിയതു സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി. മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍റെ ജനറൽ മാനേജർ സ്ഥാനത്തു നിയമിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതിനു പിന്നാലെ മന്ത്രി ജി. സുധാകരന്‍റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയെ കേരള സർവകലാശാലയിൽ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചതും പിണറായി വിജയൻ സർക്കാരിനു പുലിവാലായി. ബന്ധുനിയമനം പ്രതിപക്ഷം രാഷ്‌ട്രീയ ആയുധമാക്കിയിരിക്കെ വിഷയം കൂടുതൽ വഷളാകാതിരിക്കാൻ അദീബും ജൂബിലിയും രാജിവച്ചു.

എന്നാൽ, പാർട്ടിയോട് ആലോചിക്കാതെ നടത്തിയ ഈ രണ്ടു നിയമനങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതൃപ്തിയുണ്ട്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം ചർച്ച ചെയ്യും.

നേരത്തേ ബന്ധുനിയമന വിവാദത്തിൽപ്പെട്ടു മന്ത്രി ഇ.പി. ജയരാജനു രാജിവയ്ക്കേണ്ടിവന്നിരുന്നു. പിന്നീടു വിജിലൻസ് കോടതി കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനു ശേഷമാണു ജയരാജൻ മന്ത്രിസഭയിൽ മടങ്ങിയെത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നിട്ടും സർക്കാരിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ അന്നു ജയരാജൻ രാജിവയ്ക്കുകയായിരുന്നു. അതിനുശേഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരികൂടി പങ്കെടുത്ത സംസ്ഥാന സമിതിയിൽ നിയമനങ്ങൾ പാർട്ടി അറിഞ്ഞിരിക്കണമെന്നും വിജിലൻസ് ക്ലിയറൻസ് സർക്കാർ തലത്തിൽ നടത്തണമെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പാടേ അവഗണിച്ചുള്ള പ്രവൃത്തിയാണു മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

മന്ത്രി ജലീൽ സിപിഎമ്മിന്‍റെ ഒരു ഘടകത്തിലും അംഗമല്ലെങ്കിലും സർക്കാരുമായി ബന്ധപ്പെട്ട് പാർട്ടി വിളിക്കുന്ന യോഗങ്ങളിൽ അദ്ദേഹവും പങ്കെടുക്കാറുണ്ട്. വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയാണു ജലീൽ യോഗങ്ങളിൽ എത്തുന്നത്.

ബന്ധുവിനെ നിയമിക്കുന്നതിനു മുമ്പോ അതിനു ശേഷമോ നടന്ന ഇത്തരം യോഗങ്ങളിലൊന്നും നിയമനത്തെക്കുറിച്ച് അദ്ദേഹം പാർട്ടി നേതൃത്വവുമായി ഒരു ആശയവിനിമയവും നടത്തിയിരുന്നില്ല. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയമനത്തെ സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടാണു നിയമനം വിവാദമായ ആദ്യഘട്ടത്തിലൊന്നും മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന നിലപാട് കോടിയേരിയോ സിപിഎം നേതൃത്വമോ സ്വീകരിക്കാത്തത്. പിന്നീട് വിവാദം സർക്കാരിനെ പ്രതിസന്ധിയിലാക്കിയപ്പോഴാണു മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കു സ്വീകരിക്കേണ്ടി വന്നത്.


ചില സിപിഎം മന്ത്രിമാർ സ്വന്തം വകുപ്പുകളിൽ പാർട്ടിയോട് ആലോചിക്കാതെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന പരാതി പാർട്ടി നേതൃത്വത്തിനുണ്ട്. ഇക്കാര്യം കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റിലും കോടിയേരി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിരുന്നു. പ്രധാന നിയമനങ്ങളെല്ലാം പാർട്ടി സെക്രട്ടേറിയറ്റ് അറിയണമെന്ന കർശന നിർദേശം പാർട്ടി മന്ത്രിമാർക്കു നൽകുകയും ചെയ്തു. ഇതിനിടെയാണു മന്ത്രി ജി. സുധാകരന്‍റെ ഭാര്യയെ കേരള സർവകലാശാലയിൽ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനത്തേക്കു നിയമിച്ചത്.

ശബരിമല വിഷയം സർക്കാരിനെ ആശങ്കപ്പെടുത്തുന്നതിനിടയിലാണു ബന്ധുനിയമനങ്ങൾ കൂടുതൽ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. ശബരിമല വിഷയം ബിജെപിയും ആർഎസ്എസും രാഷ്‌ട്രീയ ആയുധമാക്കി മാറ്റുന്നതിനെതിരേ സിപിഎം മുഖ്യമന്ത്രിയെ തന്നെ പങ്കെടുപ്പിച്ച് ജില്ലാ അടിസ്ഥാനത്തിൽ രാഷ്‌ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ഇതുകൂടാതെ കുടുംബയോഗങ്ങളും ഗൃഹസന്ദർശനവും നടത്തു ന്നു. ഇത്തരം പരിപാടികളിൽ പാർട്ടി പ്രവർത്തകർ ജനങ്ങളോടു മറുപടി പറഞ്ഞു വിയർത്തുനിൽക്കുമ്പോഴാണു കൂടുതൽ തലവേദനയായി ബന്ധുനിയമന വിവാദം എത്തുന്നത്. പാർട്ടി കമ്മിറ്റികളിലെല്ലാം കടുത്ത വിമർശനമാണ് ശബരിമല വിഷയത്തിലും ഇപ്പോൾ ബന്ധുനിയമനത്തിലും നടക്കുന്നത്.

നിയമിതരായ മന്ത്രിമാരുടെ ബന്ധുക്കളെ രാജിവയ്പിച്ചതിനു പിന്നിൽ പ്രശ്നത്തിന്‍റെ തീവ്രത കുറയ്ക്കുക എന്നതാണു സർക്കാരിന്‍റെ ലക്ഷ്യം. നേരത്തേ ബ്രൂവറി അനുമതി സർക്കാരിനെ പിടിച്ചുലച്ചപ്പോൾ കന്പനിക്കു നൽകിയ അനുമതി റദ്ദ് ചെയ്താണ് ആ വിവാദം അവസാനിപ്പിച്ചത്. ബന്ധുനിയമന വിവാദത്തിലും ബ്രൂവറി അടവുതന്നെയാണു സർക്കാർ സ്വീകരിക്കുന്നത്.

എം. പ്രേംകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.