ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങൾ പ്രവർത്തനരഹിതം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങൾ പ്രവർത്തനരഹിതം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Tuesday, November 13, 2018 11:26 PM IST
കൊച്ചി: ജില്ലാതല ഉപഭോക്തൃ തർക്കപരിഹാര ഫോറങ്ങൾ പ്രവർത്തനരഹിതമാണെന്ന വാർത്തകളെത്തുടർന്ന് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പല ജില്ലകളിലെയും ഫോറങ്ങളിലേക്ക് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും നിയമനങ്ങൾ നടന്നിട്ടില്ല.

ഇതുമൂലം ഉപഭോക്തൃ തർക്കപരിഹാര കേസുകൾ കെട്ടിക്കിടക്കുകയാണെന്നും വാർത്തയുണ്ടായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ജസ്റ്റീസ് കെ. സുരേന്ദ്രമോഹനാണ് പൊതുതാത്പര്യ ഹർജിയായി ഇക്കാര്യം പരിഗണിക്കുന്നതിന് ചീഫ് ജസ്റ്റീസിനു വിട്ടത്. തുടർന്ന് ഇതു ഹർജിയായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.


തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, വയനാട്, കാസർഗോഡ് തുടങ്ങിയ ജില്ലകളിലെ ഫോറങ്ങൾ പ്രവർത്തിക്കുന്നില്ല. 12 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ വരെ ഇത്തരം ഫോറങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ട്. അംഗങ്ങളുടെയും പ്രസിഡന്‍റുമാരുടെയും നിയമനങ്ങളിൽ സർക്കാർ വരുത്തുന്ന വീഴ്ച വ്യവഹാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും പൊതുതാത്പര്യ ഹർജിയിൽ പറയുന്നു. സംസ്ഥാന സർക്കാരിനു പുറമേ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറിയെയും കേസിൽ എതിർ കക്ഷിയാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.