നാളികേര വികസന കൗണ്‍സിൽ രൂപീകരിച്ചു
നാളികേര വികസന കൗണ്‍സിൽ രൂപീകരിച്ചു
Wednesday, November 14, 2018 1:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേരോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു നാളികേര വികസന കൗണ്‍സിലിനു രൂപം നല്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം നാളികേരത്തിൽനിന്നുള്ള മൂല്യവർധിതോത്പന്നങ്ങളുടെ വിപണനം ഒറ്റക്കുടക്കീഴിലാക്കാനും കൗണ്‍സിൽ ലക്ഷ്യമിടുന്നു.

സംസ്ഥാനത്ത് 7.81 ലക്ഷം ഹെക്ടറിലാണ് തെങ്ങുകൃഷിയുള്ളത്. പത്തുവർഷത്തിനുള്ളിൽ ഇത് 9.25 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഇതോടെ ഉല്പാദനക്ഷമത ഹെക്ടറിന് 6889 തേങ്ങ എന്ന നിലയിൽനിന്ന് 8500 ൽ എത്തുമെന്നാണ് കരുതുന്നത്. നാളികേരോത്പാദനത്തിൽ കേരളം എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് കൃഷിവ്യാപനത്തിനായി കൗണ്‍സിലിനു രൂപം നല്കുന്നത്.

ഒരുവർഷം 15 ലക്ഷം നല്ലയിനം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും. ഓരോ വാർഡിലും 75 തൈകൾ വീതം നട്ട് മൂന്നുവർഷം ഇതിന്‍റെ പരിപാലനം ഉറപ്പാക്കും. നിലവിലുള്ള കേരഗ്രാമം പദ്ധതിയുടെ മാതൃകയിലാണ് കൃഷി വ്യാപിപ്പിക്കുക.

60 ശതമാനം ടോൾ (നീളമുള്ള) ഇനം തെങ്ങിൻ തൈകളും 20 ശതമാനം ഡി (കുള്ളൻ) ഇനങ്ങളും 20 ശതമാനം അത്യുൽപാദന ശേഷിയുള്ള ഇനങ്ങളുമാണ് നട്ടുപിടിപ്പിക്കുക. നീളമുള്ള തെങ്ങുകളിലെ തേങ്ങകളാണ് കൊപ്ര ഉല്പാദനത്തിന് ആവശ്യമെന്നതിനാലാണ് അവയ്ക്കു കൂടുതൽ പരിഗണന നല്കുന്നത്. നിലവിലുള്ളവ വെട്ടിമാറ്റുന്നതിന് സഹായം നല്കും.


കൃഷി വകുപ്പ്, കാർഷിക സർവകലാശാല, നാളികേര വികസന കോർപറേഷൻ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവയാണ് ആവശ്യമായ തെങ്ങിൻതൈകൾ നല്കുക. വിത്തുതേങ്ങ, തെങ്ങിൻതൈ തുടങ്ങിയവയുടെ നിലവാരം നിശ്ചയിക്കാൻ സാങ്കേതിക സമിതിയുമുണ്ടാകും.
കൃഷിമന്ത്രി ചെയർമാനായി വിവിധ സമിതികളാകും പ്രവർത്തനങ്ങൾക്ക് രൂപം നല്കുക. ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരും കർഷക, വ്യവസായ പ്രതിനിധികളും സമിതികളിലുണ്ടാകും. കേന്ദ്ര, സംസ്ഥാന പദ്ധതികൾ സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് 1500 കോടിയോളമാണ് ചെലവ് കണക്കാക്കുന്നത്.

നീര അടക്കമുള്ള ഉൽപന്നങ്ങൾ ഒറ്റ ബ്രാൻഡിലേക്ക് കൊണ്ടുവരാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉൽപാദകരുടെ കണ്‍സോർഷ്യവുമായി ചേർന്നാണ് ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളത്. ഇത്തരം മൂല്യവർധിതോത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനചുമതല കൗണ്‍ലിനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.