നിയമസഭാ സമ്മേളനത്തിൽ 14 ബില്ലുകൾ
നിയമസഭാ സമ്മേളനത്തിൽ 14 ബില്ലുകൾ
Wednesday, November 14, 2018 1:04 AM IST
തിരുവനന്തപുരം: നിലവിലുള്ള 13 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും പുതുതായി കൊണ്ടുവരുന്ന കർഷക ക്ഷേമനിധി ബോർഡ് രൂപീകരണ ബില്ലും വരുന്ന 27നു തുടങ്ങുന്ന നിയമസഭാ സമ്മേളനം പരിഗണിക്കും. സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകളുടെ മുൻഗണനാ ക്രമം മന്ത്രിസഭ അംഗീകരിച്ചു.

ആദ്യ രണ്ടു ദിവസങ്ങളിൽ ദിവസം മൂന്നു ബില്ലുകൾ വീതം ആറെണ്ണമാണു സഭ പരിഗണിക്കുന്നത്. മാലിന്യ നിർമാജനത്തിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു മാറ്റി സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലാക്കിയുള്ള ഓർഡിനൻസുകൾ ബില്ലുകളായി കൊണ്ടുവരും. 2018 ലെ കേരള പഞ്ചായത്ത് രാജ് (മൂന്നാം ഭേദഗതി) ബിൽ, 2018 ലെ കേരള മുനിസിപ്പാലിറ്റി (മൂന്നാം ഭേദഗതി) ബിൽ എന്നിവയാണു മാലിന്യ നിർമാർജന മാറ്റത്തെക്കുറിച്ചു പറയുന്നത്.
വസ്ത്രശാലകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീജീവനക്കാരെ ജോലിസമയത്ത് ഇരിക്കാൻ അനുവദിക്കുന്നത് അടക്കമുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്ന കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ഭേദഗതി ബില്ലും 28നു പരിഗണിക്കും.

29നു പോലീസ് കംപ്ലയിന്‍റ്സ് അഥോറിറ്റി ചെയർമാനും അംഗങ്ങൾക്കും പ്രത്യേകം സിറ്റിംഗ് നടത്തി കേസ് തീർപ്പാക്കാൻ അനുവാദം നൽകുന്ന കേരള പോലീസ് (ഭേദഗതി) ബിൽ, കോഴിക്കോട് സർവകലാശാല ഭേദഗതി (സെനറ്റിന്‍റെയും സിൻഡിക്കറ്റിന്‍റെയും ബദൽ ക്രമീകരണം) ബിൽ, സഹകരണ സംഘം ഭേദഗതി ഓർഡിനൻസ് എന്നിവയും പരിഗണിക്കും.


മറ്റ് ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്നു കാര്യോപദേശക സമിതി ചേർന്നു തീരുമാനിക്കും. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ അക്കാദമിയും (നടത്തിപ്പും ഭരണനിർവഹണവും) ഏറ്റെടുക്കൽ ബിൽ, സ്്പോർട്സ് ഭേദഗതി ബിൽ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബിൽ, പബ്ലിക് സർവീസ് കമ്മിഷൻ (വക്കഫ് ബോർഡ്) ഭേദഗതി ബിൽ എന്നിവയും പരിഗണനയ്ക്ക് എത്തും.

അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി.ബി. അബ്ദുൾ റസാക്കിന്‍റെ ചരമോപചാരമാണു നിയമസഭ തുടങ്ങുന്ന 27ന്. ഡിസംബർ നാലിന് ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനകളുടെ സ്റ്റേറ്റ്മെന്‍റ് മേശപ്പുറത്തു വയ്ക്കും. ഉപധനാഭ്യർഥനകൾ സംന്ധിച്ച ചർച്ചയും വോട്ടെടുപ്പും പത്തിനു നടക്കും.

ഡിസംബർ 13 വരെയാണു സഭ സമ്മേളിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.