ശബരിമല വാഹനപാസിൽ തെറ്റില്ലെന്നു ഹൈക്കോടതി
ശബരിമല വാഹനപാസിൽ തെറ്റില്ലെന്നു ഹൈക്കോടതി
Wednesday, November 14, 2018 1:04 AM IST
കൊച്ചി: ശബരിമലയിലെത്തുന്ന ഭക്തരുടെ വാഹനങ്ങൾക്കു ലോക്കൽ പോലീസിൽനിന്നു പാസെടുക്കണമെന്ന സർക്കാർ നിർദേശം ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിയന്ത്രണം മാത്രമാണെന്നും ഇതിൽ തെറ്റില്ലെന്നും ഹൈക്കോടതി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണു നിയന്ത്രണം. ഒരു പ്രവേശനപാസ് പോലെയാണിതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇത്തരമൊരു നിയന്ത്രണം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണെന്നും കേരള പോലീസ് ആക്ടിനും മോട്ടോർ വെഹിക്കിൾ നിയമത്തിനും വിരുദ്ധമായ നിർദേശമാണിതെന്നുമായിരുന്നു ഹർജിക്കാരനായ ചേർത്തല വടുതല സ്വദേശി കെ.എ. അഭിജിത്തിന്‍റെ വാദം. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതംഗീകരിച്ചില്ല.


ശബരിമല ക്ഷേത്രത്തിന്‍റെ കാര്യത്തിൽ മാത്രമാണ് ഇത്തരമൊരു നിലപാട് എടുത്തിട്ടുള്ളത്. ശബരിമലയ്ക്കു പോകണമെന്നുണ്ടെങ്കിൽ പോലീസിൽനിന്നു പാസ് വാങ്ങണം. നിയമവാഴ്ചയും ക്രമസമാധാന നിലയും ഉറപ്പാക്കാൻ കൊണ്ടുവന്ന നിയന്ത്രണത്തിൽ കുറ്റം പറയാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.