ഹരികുമാറിനൊപ്പം കീഴടങ്ങാൻ തീരുമാനിച്ചിരുന്നു എന്ന് ബിനുവിന്‍റെ മൊഴി
ഹരികുമാറിനൊപ്പം കീഴടങ്ങാൻ  തീരുമാനിച്ചിരുന്നു എന്ന് ബിനുവിന്‍റെ മൊഴി
Thursday, November 15, 2018 12:31 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിൽ പ്രതിയായിരുന്ന ഡിവൈഎസ്പി ഹരികുമാർ കീഴടങ്ങാനായിരുന്നു കല്ലമ്പലത്തെ വസതിയിലെത്തിയതെന്നു സുഹൃത്തും ബിസിനസുകാരനുമായ ബിനു ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ഹരികുമാർ ആത്മഹത്യ ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ആത്മഹത്യാവിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്നും ക്രൈംബ്രാഞ്ചിന്‍റെ ചോദ്യംചെയ്യൽ വേളയിൽ ബിനു പറഞ്ഞു.

ഹരികുമാർ മനഃപൂർവം സനൽകുമാറിനെ തള്ളിയിട്ടില്ലെന്നും പിടിവലിക്കിടെ സനൽകുമാർ നിലത്തു വീണപ്പോൾ വാഹനമിടിക്കുകയായിരുന്നു എന്നുമാ ണു ബിനു മൊഴി നൽകിയത്. സംഭവത്തിനുശേഷം ഹരികുമാറിന്‍റെ കല്ലമ്പലത്തെ വീട്ടിലെത്തി. അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷം കന്യാകുമാരിയിലേക്കു കടക്കുകയായിരുന്നു. 

പിന്നീട് തന്‍റെ ഭാര്യാസഹോദരന്‍റെ കാർ മകൻ മുഖേന കന്യാകുമാരി തൃപ്പരിപ്പിൽ ഒളിവിൽ കഴിഞ്ഞ ലോഡ്ജിൽ എത്തിച്ച ശേഷം ഡ്രൈവർ രമേശിനെയും കൂട്ടി താനും ഹരികുമാറും മധുര, സേലം വഴി മൈസൂറിലേക്കു രക്ഷപ്പെട്ടു.

ഇതിനിടെ തമിഴ്നാട്ടിലെ റോഡിൽ ഒരു സ്ഥലത്തു വാഹനപരിശോധന ഉണ്ടായിരുന്നു. ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ശേഷം വാഹനം പോലീസുകാർ കടത്തിവിട്ടു. ചെക്ക് പോസ്റ്റുകൾ എത്തുമ്പോൾ ഹരികുമാർ വാഹനത്തിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ലോഡ്ജുകളിൽ തങ്ങാതെയായിരുന്നു യാത്ര. വിജനമായ സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ടു വിശ്രമിച്ചു. പ്രാഥമിക കൃത്യങ്ങൾ നദിതീരങ്ങളുള്ള പ്രദേശത്ത് നടത്തിയെന്നും ബിനു ചോദ്യംചെയ്യലിൽ പറഞ്ഞു.

ഹരികുമാറിനു മുൻകൂർ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, മാധ്യമങ്ങളിൽ സംഭവം ഏറെ ചർച്ചയായതോടെ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന് അഭിഭാഷകൻ പറഞ്ഞതോടെയാണു കീഴടങ്ങാൻ ഹരികുമാറും താനും തീരുമാനിച്ചതെന്നു ബിനു വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരമാണ് ബിനുവും ഡ്രൈവർ രമേശും ക്രൈംബ്രാഞ്ച് എസ്പി ആന്‍റണിയുടെ മുമ്പാകെ കീഴടങ്ങിയത്. ഇന്നലെ പുലർച്ചെയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഹരികുമാർ ഉൾപ്പെടെ അഞ്ചുപേരെയാണു സനൽകുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ടു പ്രതിചേർത്തിരുന്നു. ഹരികുമാറിന് ഒളിവിൽ പോകാനും രക്ഷപ്പെടാനും സഹായം ചെയ്ത് കൊടുത്തതിന് ബിനുവിന്‍റെ മകൻ അനൂപ് കൃഷ്ണനെയും ഹരികുമാറിന്‍റെ സുഹൃത്ത് സതീഷിനെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരികുമാറായിരുന്നു ഒന്നാം പ്രതി. ഒളിവിൽ കഴിയവേ ഹരികുമാർ ഏറെ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണു ബിനു ക്രൈംബ്രാഞ്ചിനു മുൻപാകെ മൊഴി നൽകിയത്. കോടതി റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര സബ് ജയിലിൽ പാർപ്പിക്കാൻ ഇടയായാൽ തനിക്ക് അവിടെ കഴിയുന്ന വിചാരണ തടവുകാരിൽ നിന്നും ശാരീരിക- മാനസിക പീഡനം ഉണ്ടാകുമെന്ന ആശങ്ക ഹരികുമാറിനുണ്ടായിരുന്നു. വിവിധ കേസുകളിൽ ഹരികുമാർ അറസ്റ്റ് ചെയ്ത പ്രതികൾ നെയ്യാറ്റിൻകര സബ് ജയിലിലുണ്ട്.


കർണാടക, മൈസൂർ, മൂകാംബിക എന്നിവിടങ്ങളിലും സത്യമംഗലം വന പ്രദേശങ്ങളിലുമാണ് ഒളിവിൽ കഴിഞ്ഞത്. വാഹനത്തിൽ നിന്നു പുറത്തിറങ്ങാതെ ശ്രദ്ധിച്ചു. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ കാറിൽ സഞ്ചരിക്കുമ്പോൾ റോഡ് സൈഡിലെ സിസിടിവി ദൃശ്യങ്ങളിൽ മുഖം പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഒളിവിൽ കഴിയുന്നതിനു വേണ്ട സൗകര്യങ്ങൾ വാഹനത്തിൽ സജ്ജമാക്കിയിരുന്നു. എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ഇറങ്ങിയാൽ കുരുക്കാകുമെന്ന് അറിയാവുന്നതിനാൽ പണം ബാഗിൽ സൂക്ഷിച്ചിരുന്നു. കർണാടകത്തിൽ നിന്നു ചെങ്കോട്ട വഴി തിങ്കളാഴ്ച രാത്രിയിലാണ് കല്ലമ്പലത്തെ വീട്ടിൽ ഹരികുമാറിനെ എത്തിച്ചത്.

ജൂഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഹരികുമാർ മരിച്ച വിവരം സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കല്ലമ്പലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹരികുമാറിന്‍റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിനെ നിയോഗിച്ചിട്ടുണ്ട്.


സിബിഐ അന്വേഷണം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി സനൽ കുമാർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സനൽ കുമാറിന്‍റെ ഭാര്യ വിജി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഇന്നലെ ഹർജി പരിഗണിക്കവെ കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ബി. ഹരികുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം പ്രോസിക്യൂഷൻ ഹൈക്കോടതിയെ ധരിപ്പിച്ചു.

കഴിഞ്ഞ അഞ്ചിനു രാത്രി പത്തരയോടെ കൊടങ്ങാവിള ജംഗ്ഷനിൽ കാർ പാർക്കിംഗിനെച്ചൊല്ലി സനൽ കുമാറും ഹരികുമാറും തമ്മിൽ വഴക്കുണ്ടായെന്നും സനൽ കുമാറിനെ ഡിവൈഎസ്പി ഹരികുമാർ മർദിച്ച ശേഷം അതിവേഗത്തിൽ വന്ന കാറിനു മുന്നിലേക്കു പിടിച്ചു തള്ളിയെന്നുമാണു പ്രോസിക്യൂഷൻ കേസ്. കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ സനൽ മരിച്ചു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ ഹരികുമാറിനെ കഴിഞ്ഞ ദിവസം കല്ലന്പലത്തെ സ്വന്തം വീട്ടുവളപ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഈ കേസിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണത്തിനു നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണു വിജി ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.