വെണ്‍മണിയിൽ കുടിയിറക്കിനു വൻ സന്നാഹവുമായി വനപാലകരെത്തി; കർഷകർ സംഘടിച്ചു
Friday, November 16, 2018 1:06 AM IST
ചെറുതോണി: കോടതിവിധി എത്തുന്നതിനു മുന്പേ കർഷകരെ കുടിയിറക്കാൻ വനപാലകർ നടത്തിയ ആസൂത്രിത നീക്കം പൊളിഞ്ഞു.

വർഷങ്ങളായി ഭൂമി കൈവശംവച്ചു കൃഷിചെയ്തുവരുന്ന കർഷകരെ കുടിയിറക്കാനാണ് വനഉദ്യോഗസ്ഥർ സർവസന്നാഹങ്ങളുമായി വെൺമണിയിലെത്തിയത്. സ്ഥലത്തിനു കാവലേർപ്പെടുത്തി കർഷകർ ചെറുത്തതോടെ വനപാലകർ പിന്തിരിഞ്ഞു.
വെണ്‍മണി കാറ്റാടിക്കടവിലെ കർഷകരെ കുടിയൊഴിപ്പിക്കാനാണ് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.

വിധിക്കുമുന്പേ

കുടിയൊഴിപ്പിക്കലിനെതിരേ കർഷകർ കോടതിയിൽ നൽകിയ ഹർജിയിൽ നാളെ വിധി വരാനിരിക്കെ അതിനുമുന്പേ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഇന്നലെ വെളുപ്പിന് 5.30ഓടെ സർവസന്നാഹങ്ങളുമായി വനപാലകർ വെണ്‍മണിയിൽ കുടിയൊഴിപ്പിക്കലിനായി എത്തിയെങ്കിലും പോലീസിന്‍റെ സഹായം ലഭിക്കാതെ വന്നതും നാട്ടുകാർ സംഘടിച്ചതും മൂലം കുടിയിറക്കുശ്രമം തത്കാലം ഉപേക്ഷിച്ചു വനപാലകർ പിൻവാങ്ങി. കുടിയിറക്കുനീക്കം തലേന്നേ അറിഞ്ഞ നാട്ടുകാർ സംഘടിച്ചു. വിഷയം വെണ്‍മണി പള്ളി വികാരി ഫാ. ലൂക്കാ തച്ചാപറന്പത്തിന്‍റെ നേതൃത്വത്തിൽ എംപിയുടെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽ പെടുത്തി. ഇതിനാലാണ് വനപാലകസംഘത്തിനു പോലീസ് സഹായം ലഭിക്കാതെ പോയത്.

നാലു പതിറ്റാണ്ട്

വെണ്‍മണി കാറ്റാടിക്കടവിൽ 40 വർഷത്തിലധികമായി കൃഷിചെയ്തുവരുന്ന ഭൂമിയിൽനിന്നു കർഷകരെ കുടിയിറക്കാൻ 15-ഓളം വാഹനങ്ങളിലാണു വനപാലകർ വണ്ണപ്പുറത്തെത്തിയത്. വനപാലകരുടെ നീക്കം തിരിച്ചറിഞ്ഞു നാട്ടുകാർ ഇന്നലെ പുലർച്ചെമുതൽ സ്ഥലത്തു കാവലുറപ്പിച്ചിരുന്നു. വണ്ണപ്പുറത്തെത്തിയ വനപാലകസംഘത്തിനു സംരക്ഷണം നൽകാൻ പോലീസ് തയാറാകാതെ വന്നതോടെ സംഘം കാറ്റാടിക്കടവിലേക്ക് എത്തിയില്ല.

പോലീസില്ലാതെ കൂടുതൽ വനപാലകരെ എത്തിച്ചു കുടിയിറക്കിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇതിനായി അന്പതോളം വാഹനങ്ങളിൽ ഉദ്യോഗസ്ഥർ വണ്ണപ്പുറത്തു കാത്തിരുന്നു. ഒരു ഫോറസ്റ്റ് ഗാർഡിനെ മഫ്തിയിൽ സംഭവസ്ഥലത്തേക്കു പറഞ്ഞയച്ചു സ്ഥിതിഗതികൾ മനസിലാക്കി. കുടിയിറക്കിനെത്തിയാൽ കനത്ത സംഘർഷമുണ്ടാകുമെന്ന് ലഭിച്ച മുന്നറിയിപ്പിനെത്തുടർന്ന് രാവിലെ പത്തോടെ സംഘം മടങ്ങി.


പലതവണ

ഇതിനുമുൻപ് കുടിയിറക്കാൻ ഉദ്യോഗസ്ഥർ എത്തുകയും സംഘർഷമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ കോടതി ഒരു കമ്മീഷനെ അന്വേഷണത്തിനായി നിയമിച്ചിരുന്നു. ഇതിന്‍റെ വിധി നാളെ പ്രഖ്യാപിക്കും. ഇതിനുമുന്പേ കുടിയിറക്കാനാണു വനപാലകർ നീക്കം നടത്തിയത്. വർഷങ്ങളായി കാറ്റാടിക്കടവിൽ താമസിക്കുന്ന അന്പഴത്തിങ്കൽ ജേക്കബിന്‍റെ സ്ഥലം ഒഴിപ്പിക്കാനാണ് വനം ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് ഇതുവരെ കുടിയിറക്കു ശ്രമം വിജയിച്ചിട്ടില്ല. രാത്രിയിൽ പോലീസിന്‍റെ സഹായത്തോടെ പലതവണ വനപാലകർ കുടിയിറക്കാൻ ശ്രമം നടത്തിയിരുന്നു.

ആരുടെ താത്പര്യം?

വർഷങ്ങളായി കൃഷിചെയ്യുന്ന സ്ഥലത്തു താമസക്കാർ കുറവാണ്. കാറ്റാടിക്കടവ് ടൂറിസ്റ്റ്കേന്ദ്രത്തിന്‍റെ പേരിൽ ഒരു സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിലെ പ്രധാന അംഗമായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് അന്പഴത്തിങ്കൽ ജേക്കബിനെ കുടിയിറക്കണമെന്ന് വാശിയെന്നു നാട്ടുകാർ ആരോപിക്കുന്നു. ഇതിനു ഉയർന്ന ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

ബെനാമിയുടെ പരാതിയിലാണ് കുടിയിറക്ക് നീക്കമെന്നാണു നാട്ടുകാരുടെ ആരോപണം. പട്ടയമില്ലാത്ത സ്ഥലമാണെന്ന കാരണത്താലാണിവിടെനിന്നു കുടിയിറക്കാൻ ശ്രമം നടക്കുന്നത്. ഇവിടുന്ന് ഒരാളെയെങ്കിലും കുടിയിറക്കാനായാൽ പ്രദേശത്തെ മുഴുവൻ കർഷകരെയും ഒഴിപ്പിക്കാമെന്നാണ് വനം ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.