മാധ്യമങ്ങൾക്കു സന്പൂർണ വിലക്ക്, രാത്രിയിൽ മല ഇറക്കിവിട്ടു
Friday, November 16, 2018 1:30 AM IST
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും മാധ്യമവിലക്ക്. ഇന്നലെ രാത്രി സന്നിധാനത്തു ജോലി ചെയ്തിരുന്ന ദൃശ്യമാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു.

സന്നിധാനത്തെ ഓഫീസുകളിൽ ജോലിയിലായിരുന്ന നാലു സ്വകാര്യ ചാനലുകളുടെ പ്രവർത്തകരെയാണ് ഇറക്കിവിട്ടത്. രാത്രി പത്തോടെ കാമറകൾ ഉൾപ്പെടെ സംഘത്തെ ട്രാക്ടറിൽ കയറ്റി പന്പയിലേക്കും അവിടെനിന്നു രാത്രിയിൽതന്നെ നിലയ്ക്കലിനപ്പുറത്തേക്കും പറഞ്ഞയയ്ക്കുകയായിരുന്നു. മാധ്യമങ്ങൾ ഇന്നു പന്പയിലെത്തിയാൽ മതിയെന്നാണു പോലീസ് തീരുമാനം. നിലയ്ക്കലിനു മൂന്നു കിലോമീറ്ററുകൾക്കിപ്പുറം ഇലവുങ്കൽ മുതൽ മാധ്യമപ്രവർത്തകരെ തടയുന്നുണ്ട്.

ഇന്നു രാവിലെ മുതൽ നിലയ്ക്കലിലേക്കും അവിടെനിന്ന് ഉച്ചയോടെ പന്പയിലും അതുകഴിഞ്ഞ് സന്നിധാനത്തേക്കും കടത്തിവിട്ടാൽ മതിയെന്നു പോലീസിനു നൽകിയ നിർദേശത്തിൽ പറയുന്നു. ചിത്തിര ആട്ടവിശേഷദിവസത്തിൽ നട തുറന്നപ്പോഴും സമാനരീതിയിലുള്ള നിയന്ത്രണം കൊണ്ടുവന്നപ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഹൈക്കോടതി മുന്പാകെ വിഷയം എത്തിയപ്പോൾ മാധ്യമ നിയന്ത്രണം ഇല്ലായെന്ന മറുപടിയാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയത്.


മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ അടക്കം നിലയ്ക്കലിൽ തടഞ്ഞ് അവിടെനിന്നു കെഎസ്ആർടിസി ബസിൽ പന്പയിലേക്ക് അയയ്ക്കാനാണു തീരുമാനം.

ഇതിനിടെ, ഇന്നലെ അഴുത വഴിയുള്ള കാനനപാതയിലൂടെ ശബരിമലയിലേക്കു കാൽനടയായി പോകാനെത്തിയ തീർഥാടകരെയും തടഞ്ഞ് മടക്കി അയച്ചു. അഴുതയിൽ നാല് അയ്യപ്പഭക്തരെ വനംവകുപ്പാണ് തടഞ്ഞത്. ഇന്നു മുതൽ മാത്രമേ കാനനപാതവഴിയുള്ള യാത്ര അനുവദിക്കൂവെന്നതാണ് നിലപാട്.

ശബരിമല സന്നിധാനത്ത് അടക്കം ദേവസ്വം ബോർഡ് മുറികളിൽ താത്കാലിക ജീവനക്കാർ പ്രവേശിക്കുന്നതും പോലീസ് വിലക്കി. പോലീസിന്‍റെ പരിശോധനയുടെ പേരിലാണ് വിലക്കുകൾ നിലനിൽക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.