രഹ്‌ന ഫാത്തിമയുടെ മുൻകൂർജാമ്യാപേക്ഷ തള്ളി
രഹ്‌ന ഫാത്തിമയുടെ  മുൻകൂർജാമ്യാപേക്ഷ തള്ളി
Friday, November 16, 2018 11:45 PM IST
കൊച്ചി: അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ ബാധിക്കുന്ന തരത്തിൽ ഫേസ് ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ചു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിഎസ്എൻഎൽ ജീവനക്കാരി രഹ്‌ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഫേസ് ബുക്ക് പേജിൽ രഹ്‌നയിട്ട മൂന്നു പോസ്റ്റുകൾ സദുദ്ദേശ്യപരമല്ലെന്നു വിലയിരുത്തിയാണു ഹർജി തള്ളിയത്.

ശബരിമല ഹിന്ദു ആരാധനാലയം അല്ലെന്നും അയ്യപ്പൻ ഹിന്ദുവല്ലെന്നും ഒരു പോസ്റ്റിൽ പറയുന്നുണ്ട്. അയ്യപ്പഭക്തയുടെ വേഷമണിഞ്ഞ രഹ്‌നയുടെ ചിത്രം ഒരു പോസ്റ്റിലും അയ്യപ്പന്‍റെ എഡിറ്റ് ചെയ്ത ചിത്രം മറ്റൊരു പോസ്റ്റിലും ഉൾപ്പെടുത്തിയിരുന്നു. ഇവ മതവികാരം വ്രണപ്പെടുത്തുമെന്നാരോപിച്ചുള്ള പരാതിയിൽ പത്തനംതിട്ട പോലീസാണു കേസെടുത്തത്.


ഇത്തരം നടപടികൾ മനപൂർവമാണോയെന്നും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ഇതിനായി കംപ്യൂട്ടർ അടക്കം പിടിച്ചെടുത്തു പരിശോധിക്കാനും ഹൈക്കോടതി നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.