കല്പാത്തിയിൽ ദേവരഥസംഗമം
കല്പാത്തിയിൽ ദേവരഥസംഗമം
Saturday, November 17, 2018 12:23 AM IST
പാലക്കാട്: രാവിലെ മുതൽ പെയ്ത ചാറ്റൽമഴയെ അവഗണിച്ച് നാനാദേശക്കാർ ഒഴുകിയെത്തിയ കല്പാത്തി അഗ്രഹാരവീഥിയിൽ ദേവരഥസംഗമം. ഗ്രാമവീഥികളിൽ തിങ്ങിനിറഞ്ഞ ഭക്തജനങ്ങൾ, ആർപ്പുവിളികളും മന്ത്രജപങ്ങളും മാത്രം മുഴങ്ങിക്കേട്ട സന്ധ്യാനേരം. ഉത്സവനാഥനായ ശ്രീവിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാളും തേരിലേറി ഭക്തരുടെ അരികിലേക്ക്. തേരു വലിച്ചും തൊട്ടുതൊഴുതും കല്പാത്തി ഭക്തിയിൽ അലിഞ്ഞുചേർന്നു.

വൈകുന്നേരം അഞ്ചോടെ ആരംഭിച്ച ദേവരഥ പ്രയാണം, പ്രദക്ഷിണം പൂർത്തിയാക്കി കല്പാത്തി കുണ്ടമ്പലത്തിനു മുന്നിലെ തേരുമുട്ടിയിൽ ആയിരങ്ങളെ സാക്ഷിയാക്കി സംഗമിച്ചതോടെ ചരിത്രപ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിനു സമാപനമായി.

പത്തുനാൾ നീണ്ടുനിന്ന ഉത്സവകാലത്തിനു സമാപനംകുറിച്ചുകൊണ്ട് ഇന്നു വൃശ്ചികപ്പുലരിയിൽ കൊടിയിറക്കും. ഇന്നലെ രാവിലെ പതിനൊന്നോടെ പഴയ കല്പാത്തി ലക്ഷ്മീ നാരായണ പെരുമാളുടെയും ചാത്തപുരം പ്രസന്നമഹാ ഗണപതിയുടെയും രഥാരോഹണം നടന്നു. വൈകുന്നേരം അഞ്ചോടെ വിശ്വനാഥ സ്വാമിയുടെയും പരിവാര ദേവതകളുടെയും മൂന്നുരഥങ്ങൾ പഴയ കല്പാത്തി ക്ഷേത്ര പരിസരത്തുനിന്നു പ്രയാണം പുനരാരംഭിച്ചു. പിന്നാലെ ചാത്തപുരത്തിന്‍റെയും പഴയ കല്പാത്തിയുടെയും തേരുകളും പ്രദക്ഷിണം നടത്തി.


ഈ രഥങ്ങളെല്ലാം തേരുമുട്ടിയിലെത്തിയതോടെ അവിടെ നിന്നിരുന്ന മന്തക്കര മഹാഗണപതിയുടെ രഥം മടക്കയാത്ര തുടങ്ങി. സംഗമത്തിനുശേഷം പ്രധാന രഥങ്ങൾ മാത്രം നിർത്തി മറ്റുള്ളവ അതാതു ഗ്രാമങ്ങളിലേക്കു മടങ്ങുകയും ചെയ്തു. തുടർന്നു പ്രധാന രഥങ്ങളുടെ രഥാവരോഹണ ചടങ്ങും ഉണ്ടായിരുന്നു.

ആചാരാനുഷ്ഠാനങ്ങളോടെ രാത്രി വൈകി പല്ലക്ക് എഴുന്നള്ളത്തും നടന്നു. ഇന്നു രാവിലെ പൂജകൾക്കുശേഷം ദേവതകൾ അടുത്ത ഉത്സവകാലത്തു കാണാമെന്ന് ഉപചാരംചൊല്ലി പിരിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.