കർശന നിലപാടുമായി പോലീസ്
കർശന നിലപാടുമായി പോലീസ്
Sunday, November 18, 2018 2:04 AM IST
പത്തനംതിട്ട: ശബരിമലയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കർശന നടപടികളുമായി പോലീസ്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ശബരിമല യാത്ര ഇന്നലെ രാത്രി നിലയ്ക്കലിൽ പോലീസ് തടഞ്ഞു.

ഇരുമുടിക്കെട്ടുമായി വന്ന സുരേന്ദ്രനെയും ഏഴംഗ സംഘത്തെയും നിലയ്ക്കലിൽ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇരുമുടിക്കെട്ടുമായി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വന്നിറങ്ങിയ സുരേന്ദ്രനെയും സംഘത്തെയും പോലീസ് തടയുകയായി രുന്നു. നിലയ്ക്കലിൽനിന്നു പന്പയിലേക്കു കെഎസ്ആർടിസി ബസിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു സുരേന്ദ്രനും സംഘവും. രാത്രിയിൽ മല കയറാൻ അനുവദിക്കില്ലെന്നും ശബരിമലയിലേക്കു സുരേന്ദ്രനെയും സംഘത്തെയും കടത്തിവിടാനാകില്ലെന്നും പോലീസ് നിലപാടെടുത്തു. വാഗ്വാദത്തിനുശേഷവും നിലപാട് മാറ്റാൻ പോലീസ് തയാറായില്ല. പോലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ, ശരണം വിളികളും മുഴങ്ങി. ഇതോടെ കൂടുതൽ പോലീസിനെ സ്ഥലത്തെത്തിച്ചു സ്ഥിതിഗതി നിയന്ത്രിച്ചു.

തുടർന്ന് സുരേന്ദ്രനെയും ഒപ്പമുണ്ടായിരുന്നവരെയും ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ.പി. നാഗേഷും സംഘത്തിലുമുണ്ടായിരുന്നു. അറസ്റ്റിലായ സംഘത്തെ രാത്രിയിൽ റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ചു. ശബരിമല സുരക്ഷയുടെ ഭാഗമായാണ് നടപടിയെന്നു പോലീസ് പറഞ്ഞു. നേരത്തേ നിലയ്ക്കലിലെത്തിയ ശബരിമല ധർമസേന നേതാവ് രാഹുൽ ഈശ്വർ പോലീസ് നിർദേശപ്രകാരം മടങ്ങിപ്പോയിരുന്നു. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് അദ്ദേഹം മടങ്ങിയത്.


അതേസമയം, കഴിഞ്ഞ ദിവസം രാത്രി മരക്കൂട്ടത്തുനിന്നു കസ്റ്റഡിയിലെടുത്തു റാന്നി പോലീസ് സ്റ്റേഷനിലേക്കു മാറ്റിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ ഇന്നലെ ഉച്ചകഴിഞ്ഞ് തിരുവല്ല മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. ശബരിമല കയറിയാൽ അന്നുതന്നെ മടങ്ങണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ശശികലയെ കസ്റ്റഡിയിൽ സൂക്ഷിച്ച റാന്നി പോലീസ് സ്റ്റേഷനുമുന്നിൽ ബിജെപി പ്രവർത്തകർ നാമജപ പ്രതിഷേധവുമായി എത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശശി കല ഇന്നു മലകയറും.

പ്രതിഷേധദിനം

കെ.സുരേന്ദ്രൻ, തൃശൂർ ജില്ലാ പ്രസിഡന്‍റ് എ.നാഗേഷ് എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ഇന്നു ദേശീയപാതകൾ ഉപരോധിച്ച് പ്രതിഷേധദിനം സംഘടിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.