ശബരിമല ചർച്ച പരാജയമെന്നു മുല്ലപ്പള്ളി
ശബരിമല ചർച്ച പരാജയമെന്നു മുല്ലപ്പള്ളി
Monday, November 19, 2018 12:53 AM IST
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനും പോലീസ് നിയന്ത്രണം കുറയ്ക്കുന്നതിനും വേണ്ടി ദേവസ്വം ബോർഡും സർക്കാരും തമ്മിൽ തിരുവനന്തപുരത്തു നടത്തിയ ചർച്ച പരാജയമായിരുന്നെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയോ, ദേവസ്വം മന്ത്രിയോ പങ്കെടുത്തില്ല. സർക്കാർ ശബരിമല വിഷയത്തിൽ കാട്ടുന്ന നിസംഗതയുടെ നേർചിത്രമാണ് ഈ ചർച്ച. വിശ്വാസികൾ കാത്തിരുന്ന തീരുമാനങ്ങൾ ചർച്ചയിൽ ഉണ്ടായില്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പോലീസിന്‍റെ കടുത്ത നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിനുമുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണു വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ഇല്ലാതിരുന്നതിനാൽ അത്തരം തീരുമാനങ്ങളൊന്നും ഉണ്ടായില്ല. ഡിജിപി പറഞ്ഞതിനെല്ലാം ഏറാൻ മൂളി ദേവസ്വം ബോർഡ് വിധേയത്വം പ്രഖ്യാപിച്ചു. പോലീസ് നിയന്ത്രണം അതുപോലെ തുടരുകയാണ്.


ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് അയ്യപ്പഭക്തർ ഇതുപോലെ ക്ലേശിക്കുന്നത്. ശബരിമലയിൽ പതിവുള്ള തിരക്കും ഉണ്ടായില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ മാത്രമേ എത്തുന്നുള്ളു. സംഘപരിവാരങ്ങളുടെ ഹർത്താലും വഴിതടയിലുമൊക്കെ അതിജീവിച്ചാണ് അവർ ശബരിമലയിൽ എത്തുന്നത്. അവിടെ ദയനീയമായ അവസ്ഥയിലൂടെയാണ് ഭക്തർ കടന്നുപോകുന്നതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

വിശ്വാസികളുടെ പണം ചെലവഴിച്ചാണ് ദേവസ്വം ബോർഡിനെയും അതിന്‍റെ സന്നാഹങ്ങളെയും തീറ്റിപ്പോറ്റുന്നത്. ഒരു പ്രയോജനവുമില്ലാത്ത ഇങ്ങനെയൊരു ബോർഡ് ആവശ്യമുണ്ടോയെന്നു ഭക്തർ ചോദിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.