ശബരിമലയെ പോലീസ് ഭരണത്തിന്‍റെ കീഴിലാക്കി: എൻഎസ്എസ്
ശബരിമലയെ പോലീസ് ഭരണത്തിന്‍റെ കീഴിലാക്കി: എൻഎസ്എസ്
Monday, November 19, 2018 12:53 AM IST
ചങ്ങനാശേരി: ശബരിമലയിൽ ഭക്തർക്കു നേരേയുള്ള നടപടി വിഷയം സങ്കീർണമാക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ആചാരങ്ങൾ പാലിച്ചുവരുന്ന ഭക്തരെ അകാരണമായി തടയുകയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കുകയും ചെയ്യുന്നതു പരിഹാരമല്ല.

യുദ്ധസമാന രീതിയിൽ പോലീസിനെ വിന്യസിച്ചു കാര്യങ്ങൾ നടത്തിയെടുക്കാനുള്ള നീക്കമാണ് കൂടുതൽ പ്രശ്നമായിരിക്കുന്നത്. മുന്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളാണ് സുരക്ഷയുടെ പേരിൽ അവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്കു പകൽസമയത്തു പോലും യഥേഷ്ടം പന്പയിലോ സന്നിധാനത്തോ എത്താൻ അനുവാദം നിഷേധിക്കുന്നു. അതേസമയം, ഭക്തർക്കു പ്രാഥമികആവശ്യങ്ങൾക്കോ കുടിവെള്ളം, ഭക്ഷണം എന്നിവയ്ക്കോ വിരിവച്ചു വിശ്രമിക്കാനോ പോലുമുള്ള സൗകര്യങ്ങൾ ഇല്ല.


ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചുകൊണ്ട് ഏതൊരു ഈശ്വര വിശ്വാസിക്കും ദർശനം നടത്താവുന്ന കാനനക്ഷേത്രമാണു ശബരിമല അയ്യപ്പക്ഷേത്രം. വിശ്വാസികളുടെ പ്രതിഷേധം ഉയർന്നിട്ടും റിവ്യൂ ഹർജി ഫയൽ ചെയ്യാനോ സാവകാശ ഹർജി നൽകാനോ ദേവസ്വം ബോർഡോ സംസ്ഥാന സർക്കാരോ തയാറായില്ല. തിടുക്കത്തിൽ വിധി നടപ്പാക്കാനുള്ള അവരുടെ ശ്രമമാണ് ശബരിമലയിലെ ഇന്നത്തെ അവസ്ഥയ്ക്കു യഥാർഥ കാരണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.