ഹൈക്കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് സംഘം
ഹൈക്കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് സംഘം
Monday, November 19, 2018 1:26 AM IST
ശബരിമല: ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും പോലീസിനെക്കൊണ്ടു തകർക്കാനാണു പിണറായി വിജയനും കമ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നതെന്നു മുൻമന്ത്രിമാരായ വി.എസ്. ശിവകുമാറും അടൂർ പ്രകാശും പറഞ്ഞു.

കെപിസിസിയുടെ നിർദേശപ്രകാരം പന്പയും ശബരിമലയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇരുവരും. ശബരിമലയിലെ പ്രധാന വഴിപാടായ നെയ്യഭിഷേകം പോലും സുഗമമായി നടത്താൻ തീർഥാടകർക്ക് അനുവാദമില്ല. ഇത് ആചാര ലംഘനമാണ്. ഇതിനെതിരേ കോൺഗ്രസ് പാർട്ടി ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിൽ പരാതി നല്കും. നെയ്യഭിഷേകം പോലുള്ള അനുഷ്ഠാനം നടത്താൻ അനുവാദമില്ലാത്തതു ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് ദേവസ്വം ബോർഡും സ്പെഷൽ കമ്മീഷണറുമായിരുന്നെന്നും മുൻ മന്ത്രിമാർ പറഞ്ഞു.

പന്പയിലും ശരണവഴികളിലും സന്നിധാനത്തും തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ പോലീസിനെ വിന്യസിപ്പിക്കാനും ബാരിക്കേഡുകൾ നിർമിക്കാനുമാണു സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും താത്പര്യമെന്ന് ഇവർ കുറ്റപ്പെടുത്തി. ശബരിമലയിലെ പോലീസ്‌രാജ് കൊണ്ട് തീർഥാടകർക്കു സന്നിധാനത്തു വരാൻ കഴിയുന്നില്ല. ഇതു കാണിക്കവരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ശബരിമലയിലെ വരുമാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രധാന ആദായം. കെ. സുരേന്ദ്രന്‍റെയും കെ.പി. ശശികലയുടെയും അറസ്റ്റ് ബിജെപിയുടെയും സിപിഎമ്മിന്‍റെയും ഒത്തുകളിയാണെന്നും അവർ കുറ്റപ്പെടുത്തി.


ശബരിമലയിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സർക്കാരിന്‍റെ മുന്നിലും നിയമസഭയിലും അവതരിപ്പിക്കുമെന്നും ഇവർ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, ഭാരവാഹികളായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, വി.ആർ. സോജി എന്നിവരും മുൻ മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു. ക്ഷേത്രതന്ത്രിയെയും മേൽശാന്തിമാരെയും ഇവർ സന്ദർശിക്കുകയും ചെയ്തു. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സംഘത്തോടൊപ്പം പന്പവരെ അനുഗമിച്ചിരുന്നു. ഇരുമുടിക്കെട്ടുമായെത്തുന്ന തീർഥാടകരെ ഏതു രാഷ്‌ട്രീയത്തിന്‍റെ പേരിലായാലും തടയുന്നതിനോട് യോജിക്കാനാകില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പന്പയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.