ഗുരുവായൂർ ഏകാദശി: ദർശനത്തിന് പതിനായിരങ്ങൾ
ഗുരുവായൂർ ഏകാദശി: ദർശനത്തിന് പതിനായിരങ്ങൾ
Tuesday, November 20, 2018 1:02 AM IST
ഗുരുവായൂർ: ഏകാദശിപുണ്യം നേടാൻ വ്രതശുദ്ധിയോടെ പതിനായിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിലെത്തി ദർശനപുണ്യം നേടി. കഴിഞ്ഞ ഒരുമാസമായി നടന്നുവന്ന വിളക്കാഘോഷങ്ങൾക്കു സമാപനം കുറിച്ച് ഇന്നലെ നടന്ന ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷം ഭക്തിസാന്ദ്രമായി. രാവിലെ കാഴ്ചശീവേലിക്കു ഗജരത്നം പത്മനാഭൻ സ്വർണക്കോലമേറ്റി. കൂട്ടാനകളായി അച്യുതൻ, ചെന്താമരാക്ഷൻ എന്നീ കൊമ്പന്മാർ അണിനിരന്നു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി.

രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കു നടന്ന എഴുന്നള്ളിപ്പിനു കൊമ്പൻ വലിയ കേശവൻ കോലമേറ്റി. കൊമ്പന്മാരായ ഇന്ദ്രസെനും ദാമോദർദാസും പറ്റാനകളായി. വൈക്കം ചന്ദ്രന്‍റെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിനു ഗുരുവായൂർ മുരളിയുടെ നാദസ്വരമുണ്ടായി. രാത്രി വിളക്കെഴുന്നെള്ളിപ്പിന് ഗജരത്നം പത്മനാഭൻ ഗുരുവായൂരപ്പന്‍റെ സ്വർണക്കോലമേറ്റി.

ഏകാദശി വ്രതം നോറ്റവർക്കായി അന്നലക്ഷ്മി ഹാളിലും തെക്കേനടയിലെ പ്രത്യേക പന്തലിലുമായി പ്രസാദഉൗട്ട് രാവിലെ 9.30ന് ആരംഭിച്ചു. പ്രസാദഉൗട്ടിൽ മുപ്പതിനായിരത്തോളംപേർ പങ്കെടുത്തു. ദശമി ദിവസം പുലർച്ചെ തുറന്ന ക്ഷേത്രനട ഇന്നു രാവിലെ ഒമ്പതിന് അടയ്ക്കും. പിന്നീട് ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.