മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിനു വിധേയമാകണം: രമേശ് ചെന്നിത്തല
മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിനു വിധേയമാകണം: രമേശ് ചെന്നിത്തല
Tuesday, November 20, 2018 3:33 AM IST
കൊച്ചി: മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിനു വിധേയമാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള മീഡിയ അക്കാഡമിയിൽ ഉന്നത വിജയം നേടിയവർക്കായി കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ എൻ.എൻ. സത്യവ്രതൻ സ്മാരക സ്വർണമെഡലുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വാട്സ് ആപ്പിലൂടെ ഹർത്താൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ ഉണ്ടാവുകയും അവ കലാപങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുമെന്നു വിശദമായി പരിശോധിക്കണം. പോലീസ് നിയമത്തിലെ രണ്ട് വകുപ്പുകൾ സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പഴുത് കുറയുകയാണ്. മാധ്യമങ്ങൾ വലിയ വെല്ലുവിളികളെ നേരിടുന്ന കാലമാണിത്. സ്വതന്ത്രമായ അസ്തിത്വം നിലനിർത്താനായി മാധ്യമങ്ങൾ വലിയതോതിൽ പണിപ്പെടേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പ്രളയകാലത്താണു നാം ജീവിക്കുന്നതെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ മാധ്യമങ്ങളുടെ പിടിവള്ളി വിശ്വാസ്യതയാണെന്നും എൻ.എൻ. സത്യവ്രതൻ അനുസ്മരണ പ്രഭാഷണം നടത്തിയ ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ചൂണ്ടിക്കാട്ടി.


സാങ്കേതികവിദ്യ വലിയതോതിൽ വിപ്ലവകരമായ മാറ്റങ്ങൾ മാധ്യമരംഗത്ത് ഉണ്ടാക്കിയിട്ടുണ്ട്. വാർത്തകളുടെപ്രളയം മുതിർന്ന മാധ്യമപ്രവർത്തകരിൽപോലും ആശയക്കുഴപ്പമുണ്ടാക്കുന്നു. വാർത്തകൾ വെളിച്ചമാകണം. സത്യസന്ധവും മൂല്യാധിഷ്ഠിതവും നിഷ്പക്ഷവും നീതിനിഷ്ഠവുമായ പത്രപ്രവർത്തനത്തിന് എക്കാലവും പ്രസക്തിയുണ്ടെന്നും ജോർജ് കള്ളിവയലിൽ പറഞ്ഞു.മീഡിയ അക്കാഡമിയുടെ 2016-17 വർഷത്തെ വിവിധ കോഴ്സുകളിൽ റാങ്ക് നേടിയവർക്കും കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്‍റെ വിവിധ സ്കോളർഷിപ്പുകൾക്കും സഹായധനങ്ങൾക്കും അർഹരായവർക്കും പ്രതിപക്ഷനേതാവ് അവ വിതരണം ചെയ്തു. പത്രപ്രവർത്തന വിദ്യാർഥികളിൽനിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് രമേശ് ചെന്നിത്തലയും ജോർജ് കള്ളിവയലിലും ഉത്തരം നൽകി.

കാക്കനാട് മീഡിയ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. എൻ.എൻ. സത്യവ്രതന്‍റെ സഹോദരനും മുതിർന്ന അഭിഭാഷകനുമായ എൻ.എൻ. സുഗുണപാലൻ സ്വാഗതവും എം.എ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. കേരള മീഡിയ അക്കാഡമി സെക്രട്ടറി ഇൻ ചാർജ് പി.സി. സുരേഷ്കുമാർ, പുരസ്കാര ജേതാക്കളുടെ പ്രതിനിധിയായി ആർ.കെ. സൗമ്യ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.