ഭിന്നശേഷിക്കാരനായ സഫ്വാൻ യാത്രയായി
ഭിന്നശേഷിക്കാരനായ സഫ്വാൻ യാത്രയായി
Wednesday, November 21, 2018 12:44 AM IST
അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കൈയ്യിൽ കുത്തിയിരുന്ന സൂചി ഉൗരി രക്തം മണിക്കൂറുകളോളം വാർന്നൊഴുകി കിടക്കേണ്ടിവന്ന ഭിന്നശേഷിക്കാരനായ സഫ്വാൻ(32) യാത്രയായി.

വടുതല സഫ്വാൻ മൻസിലിൽ പരേതനായ അസീസിന്‍റെയും റഷീദ ഉമ്മയുടെയും വളർത്തു മകനായിരുന്നു സഫ്വാൻ. മക്കളില്ലാത്ത ദന്പതികൾ എടുത്തു വളർത്തിയ സഫ്വാൻ ഒന്പതുവയസു വരെ പൂർണ ആരോഗ്യവാനായിരുന്നു. തലച്ചോറിനുണ്ടായ രോഗം പിന്നീട് നൂറുശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാരനായി മാറ്റി. പത്തുവർഷം മുന്പ് അസീസ് മരണപ്പെട്ടെങ്കിലും വീൽചെയറിൽ കഴിയുന്ന സഫ്വാനെ പോറ്റമ്മയായ റഷീദ ഉമ്മ പെറ്റമ്മയേക്കാൾ സ്നേഹത്തോടെയാണ് പരിചരിച്ചത്.


കഴിഞ്ഞയാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കൈയ്യിൽ കുത്തിയിരുന്ന സൂചി ഉൗരി രക്തം മണിക്കൂറുകളോളം വാർന്നൊഴുകി കിടക്കേണ്ടി വന്നു. ഭിന്നശേഷിക്കാരുടെ രക്ഷകർതൃസംഘടനയുടെ പരിവാർ ആലപ്പുഴയുടെ പ്രസിഡന്‍റായ കെ. മുജീബ് യാദൃശ്ചികമായി ആശുപത്രിയിൽ വരികയും ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന സഫ്വാൻ ഇന്നലെ ഉച്ചയോടെ മരിച്ചു. വടുതല കാട്ടുംപുറം ജുംആ മസ്ജിദിൽ ഖബറടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.