ഫേസ്ബുക്കിലൂടെ പോലീസ് വിശദീകരണം: ക്രമീകരണങ്ങൾ തീർഥാടകരു‌ടെ സുരക്ഷയ്ക്കെന്ന്
ഫേസ്ബുക്കിലൂടെ പോലീസ് വിശദീകരണം: ക്രമീകരണങ്ങൾ തീർഥാടകരു‌ടെ സുരക്ഷയ്ക്കെന്ന്
Wednesday, November 21, 2018 1:10 AM IST
കോഴിക്കോട്: ശബരിമലയിലെ പോലീസ് ഇടപെടലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ താക്കീതിനു പിന്നാലെ നയം വ്യക്തമാക്കിയുള്ള പോലീസിന്‍റെ വിശദീകരണം വൈറല്‍. കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട വിശദീകരണത്തിനാണ് വലിയ പ്രതികരണം.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്നു പറഞ്ഞാണ് പോലീസിന്‍റെ വിശദീകരണം. തിങ്കളാഴ്ച ഹൈക്കോടതി പരാമര്‍ശം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനോട് 20 മണിക്കൂറിനുള്ളിൽ 3200 പേരാണ് പ്രതികരിച്ചത്.

തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പായി താത്കാലികമായി പോലും പമ്പയില്‍ തങ്ങുന്നതിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമല്ല. പരിമിതമായ സൗകര്യങ്ങള്‍ മാത്രം ലഭ്യമായ നിലയ്ക്കലിലേക്ക് ബേസ്‌ക്യാമ്പ് മാറ്റിയിട്ടുണ്ട്. പരമാവധി 6,000 പേർക്കു മാത്രമേ അവിടെ തങ്ങാനാവൂ. തീർഥാടകരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ ഇത് തികച്ചും അപര്യാപ്തമാണ്.

ഈ സാഹചര്യത്തില്‍ നിലയ്ക്കലില്‍ എത്തുന്ന ഭക്തരെ അവിടെനിന്നു തുടര്‍ച്ചയായി കുറഞ്ഞ സമയത്തിനുള്ളില്‍ കടത്തിവിടേണ്ടതുണ്ട്.

എങ്കില്‍ മാത്രമേ സന്നിധാനത്ത് തിരക്ക് കുറയ്ക്കാനും പരമാവധി തീർഥാടകരെ പ്രവേശിപ്പിക്കാനും കഴിയൂ. അതുപോലെതന്നെ തീര്‍ഥാടകർ എത്രയും വേഗം ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ എത്തി അവിടെ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ മടങ്ങിയാലേ പുതുതായി നിലയ്ക്കലിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും അവയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനസൗകര്യവും ലഭ്യമാകുകയുള്ളൂ.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം തീർഥാടകര്‍ക്ക് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതും ബുക്ക് ചെയ്തയാള്‍ക്കും ഒപ്പമുള്ളവര്‍ക്കും ആ ദിവസങ്ങളില്‍ അവിടെ താമസിക്കാവുന്നതുമാണെന്ന് പോസ്റ്റിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.