ശബരിമലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
ശബരിമലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
Wednesday, November 21, 2018 1:10 AM IST
ശബരിമല: ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തത്കാലം അയവു വേണ്ടെന്നു പോലീസ്. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമർശം ഉണ്ടായെങ്കിലും സുരക്ഷാഭീഷണി മുൻനിർത്തി നിരോധനാജ്ഞ തുടരേണ്ടിവരുമെന്ന നിലപാടിലാണ് പോലീസ്. ശബരിമലയിലെ നിലവിലെ സ്ഥിതി കോടതിയെ ധരിപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. സുരക്ഷാ കാരണങ്ങൾ വിശദീകരിച്ച് ഡിജിപിക്കുവേണ്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. യുവതീപ്രവേശനത്തിന്‍റെ പേരിലായിരുന്നു നിയന്ത്രണങ്ങളെങ്കിലും പ്രതിഷേധക്കാർ പലവഴിക്ക് തന്പടിച്ചേക്കുമെന്ന നിഗമനത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

ഇതിനു പുറമേ ദർശനം കഴിഞ്ഞ് ആറു മണിക്കൂറിനുള്ളിൽ തിരികെ ഇറങ്ങണമെന്നു കാണിച്ച് ഇന്നലെ മുതൽ പുതിയ നോട്ടീസ് പുറപ്പെടുവിച്ചു. മുൻകാലങ്ങളിൽ കേസുകളിൽ പെട്ടവരുൾപ്പെടെ ഇന്‍റലിൻജൻസ് റിപ്പോർട്ടിൽ പേരുള്ളവർക്കാണ് നോട്ടീസ്. പ്രാർഥനായജ്ഞങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കരുതെന്നു നോട്ടീസിലുണ്ട്. വാഹനങ്ങളിൽ നിലയ്ക്കൽ എത്തുന്നവരെ തിരിച്ചറിഞ്ഞാണ് നോട്ടീസ് നൽകുന്നത്. എല്ലാ തീർഥാടകർക്കും നോട്ടീസ് നൽകില്ലെന്നു പോലീസ് അറിയിച്ചു.

ഇതിനിടെ, പ്രതിഷേധക്കാർക്കു തടയിടാൻ പുല്ലുമേട് കാനനപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലക്കാരെ ഇവിടേക്കു പ്രവേശിപ്പിച്ചില്ല. മറ്റു ജില്ലകളിൽനിന്നുള്ളവരുടെ ഫോട്ടോ എടുത്തശേഷം കടത്തിവിട്ടു. കൂട്ടമായെത്തി ശരണംവിളിച്ച് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കണമെന്ന മുൻ തീരുമാനത്തിൽ മാറ്റമില്ലെന്ന് സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമതലയുള്ള എസ്പിമാർക്ക് നിർദേശമെത്തിയിട്ടുണ്ട്.


തിങ്കളാഴ്ച രാത്രി സന്നിധാനത്തു വീണ്ടും നാമജപ പ്രതിഷേധം ഉണ്ടായെങ്കിലും ഇവരുടെ അറസ്റ്റിലേക്കു നീങ്ങിയില്ല. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ചിത്തിര ആട്ടവിശേഷത്തിലും തുലാമാസ പൂജയ്ക്കും ശബരിമലയിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയവരാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കു പിന്നിലെന്നു പോലീസ് പറയുന്നു. ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന തീരുമാനത്തിലാണ് പോലീസ്.

തിങ്കളാഴ്ച പുലർച്ചെ സന്നിധാനത്തുണ്ടായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകി അറസ്റ്റിലായ ആർ. രാജേഷ് ആർഎസ്എസ് നേതാവും ശബരിമല കർമസമിതി എറണാകുളം ജില്ലാ സംയോജകനുമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പകലും സന്നിധാനത്തെത്തിയ പല സംഘങ്ങളും ശരണം വിളിച്ച് ഒന്നിച്ചു കൂടിയിരുന്നു. എന്നാൽ നടപടികളിൽനിന്നു പോലീസ് വിട്ടുനിൽക്കുകയാണ്. രാത്രിയിൽ സന്നിധാനത്തെ ഗസ്റ്റ് ഹൗസ്, ഡോണർ ഹൗസ് എന്നിവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

നിരോധനാജ്ഞ നാളെ അർധരാത്രി വരെയാണ്. എന്നാൽ, കർശന നിയന്ത്രണം തുടരണമെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥർ. മകരവിളക്കുദിനമായ ജനുവരി 14 വരെ നിരോധനാജ്ഞ വേണമെന്നായിരുന്നു പോലീസിന്‍റെ ആദ്യ നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.