കണ്ണൂർ വിമാനത്താവളം: ഉദ്ഘാടനത്തലേന്നു തന്നെ കേന്ദ്രമന്ത്രിയെത്തി
കണ്ണൂർ വിമാനത്താവളം:  ഉദ്ഘാടനത്തലേന്നു തന്നെ കേന്ദ്രമന്ത്രിയെത്തി
Sunday, December 9, 2018 1:39 AM IST
കണ്ണൂർ: വിമാനത്താവള ഉദ്ഘാടനത്തിന് തലേദിവസം തന്നെ കേന്ദ്രമന്ത്രി എത്തി മാതൃകയായി. ഇന്നലെ വൈകുന്നേരം ആറോടെ കണ്ണൂർ പോലീസ് മൈതാനിയിൽ ഹെലികോപ്ടറിലാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ഭാര്യയും പറന്നിറങ്ങിയത്.

നാല് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിഐ ടി.കെ. രത്നകുമാർ, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം മന്ത്രിക്ക് സുരക്ഷയൊരുക്കി.


തുടർന്ന് കാർ മാർഗം മന്ത്രിയും സംഘവും കണ്ണൂർ ഗസ്റ്റ് ഹൗസിലേക്കു പോയി. വിശ്രമത്തിനുശേഷം രാത്രി മുഖ്യമന്ത്രി ലീലാ ഗ്രൂപ്പിന്‍റെ പയ്യാമ്പലത്തെ വീട്ടിൽ ഒരുക്കിയ അത്താഴവിരുന്നിൽ സംസ്ഥാനത്തിന്‍റെ അതിഥിയായി കേന്ദ്രമന്ത്രിയും ഭാര്യയും പങ്കെടുത്തു. നേരത്തെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കേന്ദ്രമന്ത്രി ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റദ്ദാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.