"മത്സ്യത്തൊഴിലാളികൾക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസം'
 മത്സ്യത്തൊഴിലാളികൾക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസം
Sunday, December 9, 2018 1:39 AM IST
തിരുവനന്തപുരം: സർക്കാരുമായി പ്രശ്നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമെന്ന തങ്ങളുടെ നിലപാട് മാറ്റേണ്ടിവരുമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പും കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ പ്രസിഡന്‍റുമായ ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഖി ദുരന്തത്തിനു ശേഷവും മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. ലത്തീൻ സമുദായത്തെ എന്തെങ്കിലും നക്കാപ്പിച്ച നൽകി വഞ്ചിക്കാമെന്ന ധാരണ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ നേതൃത്വങ്ങൾക്കു നന്നല്ല. സർക്കാർ നന്മ ചെയ്താൽ പിന്തുണയ്ക്കും. തിന്മ ചെയ്താൽ അതു വിളിച്ചു പറയും. ആരെയും കണ്ണടച്ചു പിന്തുണയ്ക്കില്ല. മത്സ്യത്തൊഴിലാളികൾക്കു വേണ്ടത് അനുമോദനമല്ല, പുനരധിവാസവും സാന്പത്തിക സഹായവുമാണ്. ഓഖി പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷമായ ലത്തീൻ സമുദായത്തോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാലങ്ങളായി അനുവർത്തിച്ചുപോരുന്ന അവഗണനയും രാഷ്‌ട്രീയ നേതൃത്വങ്ങളുടെ ഇരട്ടത്താപ്പും അവസാനിപ്പിക്കണം. രാജ്യത്തിന്‍റെ ബഹുമുഖമായ വളർച്ചയ്ക്കു ലത്തീൻ സമുദായം നൽകുന്ന സേവനങ്ങൾ വലുതാണ്.

പ്രളയ ദുരിതാശ്വാസ മേഖലയിൽ ലത്തീൻ സമുദായാംഗങ്ങൾ പ്രത്യേകിച്ചു മത്സ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലും പ്രവർത്തനങ്ങളും ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്നു. കേരളത്തിന്‍റെ സൈന്യമെന്നാണ് ഈ ജനവിഭാഗത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഈ വിശേഷണത്തിന് ഉടമകളായ തീരദേശ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കു കഴിയുന്നില്ല. പ്രളയാനന്തര നവകേരള നിർമിതിക്കായി ആവേശം കൊള്ളുന്ന ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ നേതൃത്വങ്ങൾ ദുരിതക്കടലിൽപ്പെട്ടുഴലുന്ന തീരദേശ ജനതയെയും അവരുടെ ജീവിതക്ലേശങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു വേദനാജനകവും പ്രതിഷേധാർഹവുമാണ്.


ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തിന്‍റെ പുനരധിവാസത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും 2,000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയും കേന്ദ്രത്തിൽ തീരവികസനത്തിനായി 7,343 കോടി രൂപയുടെ പദ്ധതി സമർപ്പിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ ഓഖി ദുരന്ത ബാധിതർക്കായി എന്തുചെയ്തുവെന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഓഖി ദുരന്തത്തിന്‍റെ ഒന്നാം വാർഷികം പിന്നിടുന്ന ഈ അവസരത്തിൽ ഓഖി ദുരന്തനിവാരണത്തിനായി സംസ്ഥാന സർക്കാർ സമാഹരിച്ച തുക ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും സംബന്ധിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരിതാശ്വാസത്തിനു ലഭിച്ച മുഴുവൻ തുകയും ഈ മേഖലയ്ക്കു നൽകി വാഗ്ദാനങ്ങൾ നടപ്പിലാക്കാനും സംസ്ഥാന സർക്കാർ തയാറാകണം.

രാജ്യത്തിന്‍റെ വളർച്ചയ്ക്ക് ഉയിരും ഊരും നൽകിയ പാരന്പര്യമാണ് തീരദേശ മത്സ്യത്തൊഴിലാളികൾക്കും ലത്തീൻ സമുദായത്തിനുമുള്ളത്. അന്നൊക്കെ നൽകിയ വാഗ്ദാനങ്ങളിൽ ഏറിയപങ്കും ഇന്നും വെറും ജലരേഖയായി മാറിയിരിക്കുന്നു. ഏറ്റവുമൊടുവിൽ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിർമാണത്തിനായി മോഹനവാഗ്ദാനങ്ങൾ നൽകി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു. ഇന്നു മത്സ്യത്തൊഴിലാളികൾക്കു ജീവനും ജീവിതമാർഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതൊക്കെ കണ്ടില്ലെന്നുനടിച്ച് ഉള്ളതുകൊണ്ടു തൃപ്തിപ്പെടണമെന്ന ബന്ധപ്പെട്ടവരുടെ നിലപാടിനോടു ലത്തീൻ സമുദായത്തിന് ഒരിക്കലും യോജിക്കാനാവില്ലെന്നും ആർച്ച്ബിഷപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.