കർണാടക വനത്തിൽ മലയാളി വെടിയേറ്റു മരിച്ചു
കർണാടക വനത്തിൽ മലയാളി വെടിയേറ്റു മരിച്ചു
Thursday, December 13, 2018 2:44 AM IST
ചിറ്റാരിക്കാൽ(കാസർഗോഡ്): കർണാടക വനത്തിൽ മലയാളി ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി ഗവ.സ്കൂളിനു സമീപത്തെ താന്നിക്കൽ ജോർജ് ജോസഫ് (കൊച്ച്-50) ആണ് വെടിയേറ്റു മരിച്ചത്.

വീട്ടിൽനിന്ന് അഞ്ചു കിലോമീറ്ററോളം അകലെയുള്ള ഉൾവനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ടിംബർ തൊഴിലാളിയായ ജോർജും സുഹൃത്ത് ഓടക്കൊല്ലിയിലെ കുളക്കാട്ട് അശോകനുംകൂടി വനവിഭവങ്ങൾ ശേഖരിക്കുന്നതിനായാണ് ആദിവാസി യുവാവായ കോയിക്കൽ ചന്ദ്രനെയും കൂട്ടി ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ ഓടക്കൊല്ലിയിൽനിന്ന് കർണാടക വനത്തിൽപ്പെട്ട മുണ്ടറോട്ട് റേഞ്ചിൽ പ്രവേശിച്ചത്.


ജോർജിന്‍റെ നെഞ്ചിലും വയറ്റിലുമായി നാലു വെടിയുണ്ടകൾ തുളഞ്ഞുകയറിയിട്ടുണ്ട്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ ചെറുകാടുകളിൽ വ്യാപകമായി വെടിയേറ്റ പാടുകൾ കാണാമായിരുന്നു.

പത്തു മീറ്റർ അടുത്തു നിന്നാണ് വെടിയേറ്റതെന്നും വനത്തിനുള്ളിലുണ്ടായിരുന്ന മറ്റൊരു നായാട്ടുസംഘത്തിന്‍റെ വെടിയേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും ബാഗമണ്ഡലം പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.