കൊലക്കയർ ഒഴിഞ്ഞിട്ടും ഒഴിയാതെ ദുരൂഹത
കൊലക്കയർ ഒഴിഞ്ഞിട്ടും ഒഴിയാതെ ദുരൂഹത
Thursday, December 13, 2018 2:45 AM IST
ആലുവ: ആറുപേരെ അരുംകൊല ചെയ്ത ആലുവയിലെ മാഞ്ഞൂരാൻ കേസിലെ പ്രതി ആന്‍റണിയുടെ കൊലക്കയർ ഒഴിവായെങ്കിലും ദുരൂഹതകൾ ഒഴിയുന്നില്ല. വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായാണ് ഇളവു ചെയ്തത്. ലോക്കൽ പോലീസ് മുതൽ സിബിഐ വരെ അന്വേഷിച്ചിട്ടും ആന്‍റണി മാത്രമായിരുന്നു പ്രതിപ്പട്ടികയിൽ. ഒടുവിൽ 2005 ജനുവരിയിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി ആന്‍റണിക്കു സിബിഐ കോടതി വധശിക്ഷ വിധിച്ചു. അതാണ് ഇപ്പോൾ ജീവപര്യന്തമായി കുറച്ചത്.

2001 ജനുവരി ആറിന് അർധരാത്രിയിലാണ് ആറു ജീവനെടുത്ത കൂട്ടക്കൊല ആലുവ നഗരമധ്യത്തിൽ നടന്നത്. റൂറൽ ജില്ലാ മേധാവിയുടെ ഓഫീസടക്കം പോലീസിന്‍റെ വൻ സുരക്ഷാമേഖലയ്ക്കു വിളിപ്പാടകലെ നടന്ന ഈ പാതിരാ കൂട്ടക്കുരുതി പുറംലോകം അറിഞ്ഞത് ഒരു ദിവസം കഴിഞ്ഞാണ്. സബ്ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജയ്മോൻ (14), ദിവ്യ (12), അഗസ്റ്റിന്‍റെ മാതാവ് ക്ലാര തൊമ്മി (72), സഹോദരി കൊച്ചുറാണി (42) എന്നിവരെയാണു നിഷ്ഠുരമായി കൊലപ്പെടുത്തിയത്.

സംഭവദിവസം തൊട്ടടുത്ത തിയറ്ററിൽ സെക്കൻഡ് ഷോ കാണാൻ അഗസ്റ്റിനും ഭാര്യയും മക്കളും പോകുന്പോൾ ഇവരുടെ അകന്ന ബന്ധുവായ പ്രതി ആന്‍റണി വീട്ടിലുണ്ടായിരുന്നു. കൊച്ചുറാണിയുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ പണം കടം ചോദിച്ചതിനെച്ചൊല്ലി വഴക്കായി. വിദേശത്തേക്കു പോകാൻ പണം തരില്ലെന്നു കൊച്ചുറാണി തറപ്പിച്ചു പറഞ്ഞതോടെ പ്രകോപിതനായ ആന്‍റണി വാക്കത്തികൊണ്ടു വെട്ടുകയായിരുന്നുവെന്നാണു സിബിഐ കണ്ടെത്തൽ.
തടയാൻ ശ്രമിച്ച കൊച്ചുറാണിയുടെ മാതാവ് ക്ലാരയെയും ആന്‍റണി വകവരുത്തി. സിനിമയ്ക്കു പോയ അഗസ്റ്റിനും കുടുംബവും മടങ്ങിയെത്തിയാൽ താനാണു കൊല നടത്തിയതെന്നു തിരിച്ചറിയുമെന്നു മനസിലാക്കിയ ആന്‍റണി അവർ നാലു പേരെയും കൂടി കൊലപ്പെടുത്തിയെന്നും സിബിഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും നാട്ടിലെ കൂലിത്തല്ലുകാരെ മുതൽ മുംബൈ അധോലോകക്കാരെ വരെ ആലുവ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു.

അഗസ്റ്റിന്‍റെ വീട്ടിലെ നിത്യസന്ദർശകനായ ആന്‍റണിയിൽ കണ്ണെത്തുന്പോഴേക്കും അയാൾ മുംബൈ വഴി സൗദി അറേബ്യയിൽ എത്തിയിരുന്നു. ഫെബ്രുവരി 18നു തന്ത്രപൂർവം ആന്‍റണിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.


ആന്‍റണി തന്നെയാണു പ്രതിയെന്നു സിബിഐ കണ്ടെത്തി 2005ൽ വധശിക്ഷ വിധിച്ചെങ്കിലും പ്രതി ആന്‍റണി മാത്രമാണെന്നു വിശ്വസിക്കാൻ പലരും കൂട്ടാക്കിയില്ല. റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ് വെയേഴ്സ് ഉടമയായിരുന്നു മരിച്ച അഗസ്റ്റിൻ. അഗസ്റ്റിനും കുടുംബാംഗങ്ങൾക്കും നഗരത്തിലും പരിസരത്തുമായി കോടികളുടെ ആസ്തി ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിക്കാൻ കുടുംബത്തിൽ ഒരാളെ പോലും ബാക്കിവയ്ക്കാതെ ആസൂത്രണം ചെയ്ത കൂട്ടക്കൊലയായിരുന്നു ഇതെന്ന് ആദ്യഘട്ടങ്ങളിൽ സംശയമുയർന്നിരുന്നു.

സൗമ്യനായ അഗസ്റ്റിനു ശത്രുക്കളുള്ളതായി അടുത്തറിയാവുന്ന ആർക്കുമറിവില്ലായിരുന്നു. ആന്‍റണിയെപ്പോലെ ഒരു സാധാരണക്കാരനു തനിച്ച് ആറുപേരെ വകവരുത്താനുള്ള മനക്കരുത്തും ആരോഗ്യവും ഉണ്ടാകില്ലെന്ന വിലയിരുത്തൽ സംശയങ്ങൾക്കു കൂടുതൽ ബലം നൽകി. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തിൽ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ആന്‍റണി സ്വയം ഏറ്റെടുത്തിരുന്നു. ജയിലിലെ സഹതടവുകാരോടും ഇതാവർത്തിച്ചിരുന്നെങ്കിലും പിന്നീട് താൻ നിരപരാധിയാണെന്നു മൊഴി മാറ്റി.

ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണു വാദം നടന്നത്. 2009ൽ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആന്‍റണിയുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ദയാഹർജിയുമായി രാഷ്ട്രപതിയെയും പുനഃപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല.

ഇതിനിടെ 2014-ലെ മറ്റൊരു നിർണായക വിധി ആന്‍റണിക്കു പ്രതീക്ഷയ്ക്കു വകനൽകി. വധശിക്ഷയ്ക്കെതിരേ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന വിധിയുടെ ആനുകൂല്യത്തിൽ ആന്‍റണിയുടെ വധശിക്ഷ നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടർന്നുനടന്ന വാദങ്ങൾക്കൊടുവിലാണു ജസ്റ്റീസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ച് ആന്‍റണിയുടെ വധശിക്ഷ ലഘൂകരിച്ചു ജീവപര്യന്തമായി വിധി പ്രസ്താവിച്ചത്.


റിയാസ് കുട്ടമശേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.