വനിതാമതിൽ സംഘാടകസമിതിയുടെ ഉത്തരവാദിത്വം കളക്ടർമാർക്ക്
Friday, December 14, 2018 1:18 AM IST
പത്തനംതിട്ട: വനിതാ മതിലിനുവേണ്ടി സർക്കാർ പണം ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കുന്പോഴും ക്രമീകരണങ്ങൾ നടത്തേണ്ടതു സർക്കാർ ഉദ്യോഗസ്ഥർ. നവോത്ഥാന വനിതാ മതിലിലേക്ക് ആളെ കൂട്ടേണ്ടതടക്കമുള്ള ഉത്തരവാദിത്വം കളക്ടർമാർക്കാണു നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നൽകിയ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും കളക്ടർമാർ ജനറൽ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജോയിന്‍റ് കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു കഴിഞ്ഞു.

ഈ സമിതിയിൽ അതതു ജില്ലകളിലെ എല്ലാ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാർ, കോർപറേഷൻ, നഗരസഭാധ്യക്ഷർ എന്നിവരെ വിവിധ പദവികളിലായി ഉൾപ്പെടുത്തിയിരുന്നു. യുഡിഎഫ് ജനപ്രതിനിധികൾ ഈ സ്ഥാനങ്ങൾ ഏറ്റെടുക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആലപ്പുഴ ജില്ലയിലെ സംഘാടക സമിതിയുടെ രക്ഷാധികാരിയായി നിശ്ചയിച്ചതിനെതിരേ അദ്ദേഹമാണ് ആദ്യം പരസ്യമായി രംഗത്തുവന്നത്. പിന്നാലെ എംപിമാരും എംഎൽഎമാരും അടക്കമുള്ള യുഡിഎഫ് ജനപ്രതിനിധികളും സ്ഥാനമേറ്റെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംഘാടകസമിതി രൂപീകരണയോഗങ്ങളിൽ യുഡിഎഫും ബിജെപിയും പങ്കെടുത്തിരുന്നില്ല.

ഇവരോട് ആലോചിക്കാതെ ചീഫ് സെക്രട്ടറി നൽകിയ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും സംഘാടകസമിതി രൂപീകരിച്ചു പത്രക്കുറിപ്പ് നൽകുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരാണ് എല്ലാ ജില്ലകളിലും സംഘാടകസമിതി അധ്യക്ഷർ. യുഡിഎഫ് അധികാരത്തിലുള്ള ജില്ലകളിലെ പ്രസിഡന്‍റുമാർ സമിതിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കില്ല.


സംഘാടക സമിതി രൂപീകരണത്തിന്‍റെ തുടർച്ചയായി വിവിധ സാമുദായിക മതസംഘടനകളുടെ യോഗം വിളിച്ചിരുന്നു. രാഷ്‌ട്രീയകക്ഷികൾ, സർവീസ് സംഘടനകൾ, തദ്ദേശസ്ഥാപന അധ്യക്ഷർ തുടങ്ങിയവരുടെ യോഗവും അനുബന്ധമായി വിളിച്ചിട്ടുണ്ട്. ഇതെല്ലാം സർക്കാർ സംവിധാനങ്ങളിലൂടെയാണ് വിളിച്ചുകൂട്ടുന്നത്. ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലകളിലും പഞ്ചായത്ത് നഗരസഭാ തലങ്ങളിലും പ്രത്യേകം യോഗങ്ങൾ ഉദ്യോഗസ്ഥർ തന്നെയാണ് വിളിച്ചുകൂട്ടേണ്ടത്. ഇതിന്‍റെയെല്ലാം ചെലവുകൾ സർക്കാർ സംവിധാനങ്ങളിലൂടെയാണ് വഹിക്കുന്നത്.

വനിതാ മതിൽ നിർമിക്കുന്ന സ്ഥലത്തേക്ക് ആളെ എത്തിക്കാനുള്ള വാഹനങ്ങളും മറ്റും വിളിക്കാൻ സർക്കാർ പണം നൽകില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യബസുകളും മറ്റും ആർടിഒമാരുടെ സഹായത്തോടെ സംഘടിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. കൂടാതെ വിവിധ സംഘടനകളുടെ ചെലവിലും വാഹനങ്ങൾ ക്രമീകരിക്കാനാണ് നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.