ജലവൈദ്യുത പദ്ധതി: നിലവിലെ സ്ഥിതി വ്യക്തമാക്കാൻ നിർദേശം
Friday, December 14, 2018 1:24 AM IST
കൊച്ചി: കേരളത്തിൽ നിർമാണം നടക്കുന്ന എട്ടു ജലവൈദ്യുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചു. 2011-ൽ പണി പൂർത്തിയാക്കേണ്ടിയിരുന്ന എട്ടു ജലവൈദ്യുത പദ്ധതികളുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി ജേക്കബ് ജോസ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.


പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം, തൊട്ടിയാർ പദ്ധതി, വഞ്ചിയം, കക്കയം, പെരിങ്ങൽക്കുത്ത്, ഭൂതത്താൻകെട്ട്, ചെങ്കുളം ഓഗ് മെന്‍റേഷൻ സ്കീം, അപ്പർ കല്ലാർ എന്നീ പദ്ധതികളുടെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണെന്നാണു ഹർജിക്കാരന്‍റെ ആരോപണം. ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.