കാണാതായവർ അഫ്ഗാനിൽ; ഐഎസിൽ ചേർന്നെന്ന് പോലീസിന് സൂചന
Friday, December 14, 2018 1:36 AM IST
കണ്ണൂർ: കണ്ണൂരിൽനിന്ന് പത്തുപേർകൂടി ഐഎസിൽ ചേർന്നതായി സൂചന ലഭിച്ചതോടെ എൻഐഎ അന്വേഷണം ആരംഭിച്ചു. അഴീക്കോട് പൂതപ്പാറയിലെ രണ്ടു കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് ഐഎസിൽ ചേർന്നതായി പോലീസിന് വിവരം ലഭിച്ചത്. നവംബർ 20നാണ് ഇവർ വീടുവിട്ട് മൈസൂരുവിലേക്കെന്നു പറഞ്ഞ് പോയത്. എന്നാൽ ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ യുഎഇവഴി അഫ്ഗാനിസ്ഥാനിൽ എത്തിയിട്ടുള്ളതായാണ് പോലീസിന് ലഭിച്ച സൂചന. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.


കണ്ണൂർ പോലീസിൽനിന്ന് ഇന്നലെ രാവിലെ എൻഐഎ ഉദ്യോഗസ്ഥർ റിപ്പോർട്ട് തേടികനകമലയിലെ തീവ്രവാദ ക്യാമ്പിന്‍റെയും വളപട്ടണത്തും പരിസരപ്രദേശത്തും നടന്ന ഐഎസ് റിക്രൂട്ട്മെന്‍റിന്‍റെയും തുടർച്ചയാണ് പുതിയ സംഭവം.
ജില്ലയിലും പുറത്തുമുള്ള തീവ്രസ്വഭാവമുള്ള സംഘടനയിലുള്ള പ്രവർത്തകരെ പോലീസ് നിരീക്ഷിച്ചുവരുകയാണ്. നേരത്തേ ഐഎസിൽ ചേരാൻ പോയവരിൽ ഭൂരിപക്ഷംപേരും സിറിയയിൽവച്ച് കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.