യുവതീപ്രവേശനം: പിഴയിൽനിന്നു രക്ഷപ്പെടാൻ ഹർജി പിൻവലിച്ചു
യുവതീപ്രവേശനം: പിഴയിൽനിന്നു രക്ഷപ്പെടാൻ ഹർജി പിൻവലിച്ചു
Friday, December 14, 2018 1:37 AM IST
കൊച്ചി: സുപ്രീം കോടതി പുനഃപരിശോധനാ ഹർജിയിൽ വിധി പറയുന്നതുവരെ ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതിയുടെ കടുത്ത വിമർശനത്തെത്തുടർന്നു ഹർജിക്കാർ പിൻവലിച്ചു. ഹർജി പിൻവലിക്കുന്നില്ലെങ്കിൽ പിഴ ചുമത്തുമെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട ആറന്മുള സ്വദേശികളായ ഹരിശങ്കർ, ഡോ. പ്രിയലക്ഷ്മി എന്നിവരാണ് യുവതീ പ്രവേശനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ടെന്നും ഇതു തീർപ്പാകും വരെ ശബരിമലയിൽ പത്തിനും 50 നുമിടയിൽ പ്രായമുള്ള യുവതികൾ ദർശനം നടത്തുന്നതു തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഇത്തരം ഹർജികളിൽ ഒരു നടപടിയും സ്വീകരിക്കാനാവില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതെന്തിനാണെന്നു ചോദിച്ച കോടതി ശബരിമലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നു കോടതി നിയോഗിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നെന്നും ചൂണ്ടിക്കാട്ടി.


ശബരിമലയിൽ ഭക്തരെ പോലീസ് ആക്രമിക്കുകയാണെന്നു മാധ്യമ റിപ്പോർട്ടുകളുണ്ടെന്നു ഹർജിക്കാർ വാദിച്ചെങ്കിലും ദിനപത്രങ്ങൾ തങ്ങൾക്കു മുന്നിലുമെത്തുന്നുണ്ടെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ പ്രതികരണം. കോടതിച്ചെലവു ചുമത്തേണ്ട കേസാണിത്. എങ്കിലും ഹർജി പിൻവലിക്കാൻ അവസരം നൽകുകയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ഹർജി പിൻവലിച്ചത്. ശബരിമലയിൽ പോലീസിനു പകരം യൂണിഫോമിലുള്ള അയ്യപ്പ ഗാർഡുമാരെ നിയോഗിക്കണം, അഷ്ടമംഗല്യ ദേവപ്രശ്നം നടത്താൻ നിർദേശിക്കണം എന്നീ ആവശ്യങ്ങളും ഹർജിക്കാർ ഉന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.